ഇ.പി ജയരാജന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോടതിയുടെ അനുമതി

നിയമസഭ കൈയാങ്കളിക്കേസിലെ മൂന്നാം പ്രതിയും മുന്‍ മന്ത്രിയുമായ ഇ.പി. ജയരാജന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോടതി അനുമതി. ഇതിന് കോടതി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കി.

നിയമസഭ കൈയാങ്കളിക്കേസിലെ പ്രതിയെന്ന പേരില്‍ പാസ്പോര്‍ട്ട് അപേക്ഷ നിരസിക്കപ്പെടാം എന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. പക്ഷേ, പ്രോസിക്യൂഷന്‍ ഇത് എതിര്‍ത്തു.

എന്നാല്‍ കേസിന്റെ ഏത് സാഹചര്യത്തിലും കോടതിയില്‍ ഹാജരായിക്കൊള്ളാം എന്ന ഉറപ്പ് പരിഗണിച്ചാണ് ഹരജി അനുവദിച്ചത്. കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് ഇടതുനേതാക്കളാണ് പ്രതികള്‍.

കേസ് ജനുവരി 31ന് പരിഗണിക്കാനിരിക്കെയാണ് മൂന്നാം പ്രതി വ്യക്തിപരമായ ആവശ്യത്തിനായി നല്‍കിയ ഹരജി കേസ് അഡ്വാന്‍സ് ചെയ്ത് വ്യാഴാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ