ഇ.പി ജയരാജന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോടതിയുടെ അനുമതി

നിയമസഭ കൈയാങ്കളിക്കേസിലെ മൂന്നാം പ്രതിയും മുന്‍ മന്ത്രിയുമായ ഇ.പി. ജയരാജന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ കോടതി അനുമതി. ഇതിന് കോടതി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കി.

നിയമസഭ കൈയാങ്കളിക്കേസിലെ പ്രതിയെന്ന പേരില്‍ പാസ്പോര്‍ട്ട് അപേക്ഷ നിരസിക്കപ്പെടാം എന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. പക്ഷേ, പ്രോസിക്യൂഷന്‍ ഇത് എതിര്‍ത്തു.

എന്നാല്‍ കേസിന്റെ ഏത് സാഹചര്യത്തിലും കോടതിയില്‍ ഹാജരായിക്കൊള്ളാം എന്ന ഉറപ്പ് പരിഗണിച്ചാണ് ഹരജി അനുവദിച്ചത്. കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് ഇടതുനേതാക്കളാണ് പ്രതികള്‍.

കേസ് ജനുവരി 31ന് പരിഗണിക്കാനിരിക്കെയാണ് മൂന്നാം പ്രതി വ്യക്തിപരമായ ആവശ്യത്തിനായി നല്‍കിയ ഹരജി കേസ് അഡ്വാന്‍സ് ചെയ്ത് വ്യാഴാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി