വീട് വിറ്റ് കടംവീട്ടാന്‍ സമ്മാനക്കൂപ്പണ്‍ ഇറക്കി ദമ്പതികള്‍; ഭാഗ്യശാലിയ്ക്ക് വീട് സ്വന്തം

കടബാധ്യത തീര്‍ക്കാന്‍ വേറിട്ട ഒരു വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍. വീട് വിറ്റ് കടം വീട്ടുകയാണ് ലക്ഷ്യം. എന്നാല്‍ വീട് വില്‍ക്കാനായി ലോട്ടറി മാതൃകയില്‍ സമ്മാനക്കൂപ്പണ്‍ ഇറക്കിയിരിക്കുകയാണ്. കൂപ്പണ്‍ എടുക്കുന്നവരില്‍ ഒരു ഭാഗ്യശാലിയ്ക്ക് വീട് സ്വന്തമാക്കാം. ഒക്ടോബര്‍ 17നാണ് കൂപ്പണ്‍ നറുക്കെടുപ്പ് നടക്കുന്നത്.

വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരി നഗരിയിലെ അജോ അന്ന ദമ്പതികളാണ് പുതിയ പരീക്ഷണം നടത്തുന്നത്. വിദേശത്തെ ജോലി വിട്ട് നാട്ടിലെത്തിയതാണ് ഇവര്‍. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അജോ. മൂന്ന് വര്‍ഷം മുമ്പാണ് ബാങ്കില്‍ നിന്ന് ലോണെടുത്തും, കടം വാങ്ങിയും 45 ലക്ഷത്തിന് ഇവര്‍ വീട് വാങ്ങിയത്. നാട്ടില്‍ ബിസിനസ് ചെയ്ത് ജീവിക്കാമെന്ന പദ്ധതി കോവിഡ് എത്തിയതോടെ അവതാളത്തിലായി.

32 ലക്ഷത്തോളം ബാധ്യതയുള്ള ഇവര്‍ വീട് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 55 ലക്ഷത്തിന് മുകളില് വീടിന് നല്‍കാന്‍ ആരും തയ്യാറാകാതെ വന്നതോടെ സമ്മാനക്കൂപ്പണ്‍ ഇറക്കാമെന്ന ആശയത്തിലെത്തി. 2000 രൂപ.ുടെ 3700 കൂപ്പണാണ് ഇറക്കിയിരിക്കുന്നത്. 3500 എണ്ണം വിറ്റ് 70 ലക്ഷമെങ്കിലും കിട്ടിയാല്‍ നറുക്കെടുപ്പ് നടത്താമെന്നാണ് പദ്ധതി. സമ്മാന നികുതിയായി 18 ലക്ഷം നല്‍കണം. ബാധ്യതകള്‍ വീട്ടി ബാക്കി വരുന്ന 20 ലക്ഷം കൊണ്ട് ജീവിക്കാനാണ് ദമ്പതികള്‍ ആഗ്രഹിക്കുന്നത്.

നൂറോളം കൂപ്പണ്‍ ഇതിനോടകം വിറ്റുപോയിട്ടുണ്ട്. 8089748577 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് വിശ്വാസമായാല്‍ മാത്രം കൂപ്പണ്‍ എടുക്കാം. കൊറിയറായിട്ടും ഇവര്‍ കൂപ്പണ്‍ നല്‍കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക