പി.ടിയുടെ പൊതുദര്‍ശനത്തിന് പൂവ് വാങ്ങിയതില്‍ അഴിമതി ആരോപണം; തൃക്കാക്കര നഗരസഭയില്‍ വിവാദം

തൃക്കാക്കര എം.എല്‍.എ യും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി.തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വാങ്ങിയ പൂവിന്റെ പേരില്‍ നഗരസഭയില്‍ വിവാദം. പൂക്കള്‍ ഉപയോഗിക്കരുതെന്നും പുഷ്പ ചക്രം അര്‍പ്പിക്കരുതെന്നും അന്ത്യാഭിലാഷം അറിയിച്ചു യാത്രയായ പി.ടി യുടെ പൊതുദര്‍ശന ചടങ്ങില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ പൂക്കള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി പൂക്കള്‍ കൈയില്‍ പിടിച്ചായിരുന്നു ഇവര്‍ യോഗത്തിന് എത്തിയത്.

അന്തരിച്ച് പി.ടി തോമസ് എം.എല്‍.എയുടെ മൃതദേഹം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് പൊതുദര്‍ശനത്തിന് വച്ചത്. ഇവിടെ അലങ്കരിക്കാനായി 1,27,000 രൂപയുടെ പൂക്കളാണ് വാങ്ങിയത് എന്ന് കണക്കുകള്‍ പുറത്ത് വന്നിരുന്നു. അന്ന് തന്നെ 1,17,000 രൂപ പൂക്കച്ചവടക്കാര്‍ക്ക് നല്‍കി. ഇതിന് പിന്നാലെയാണ് വലിയ തുക ധൂര്‍ത്തടിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നത്.

യോഗത്തില്‍ നിന്ന്് പത്രക്കാരും മാധ്യമപ്രവര്‍ത്തകരും പുറത്ത് പോകണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടെങ്കിലും അവരുടെ സാന്നിധ്യത്തില്‍ യോഗം നടത്തിയാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമായി.

Latest Stories

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്