'ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യം'; എൻ കെ പ്രേമചന്ദ്രൻ

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ ആർ‌എസ്എസിന്റെ അജണ്ടയാണ് പേര് മാറ്റത്തിന് പിന്നിലെന്നും ആരോപിച്ചു. അതേസമയം ശശി തരൂർ എംപിക്കെതിരെയും എൻ കെ പ്രേമചന്ദ്രൻ വിമർശനം ഉന്നയിച്ചു. ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ തൊഴിലവകാശത്തെ കേന്ദ്രാവിഷ്കൃത പദ്ധതിയാക്കി മാറ്റുകയാണ് എന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക്‌ വഴിവയ്ക്കുന്ന നിയമനിർമ്മാണമാണെന്നും കുറ്റപ്പെടുത്തി. രാജ്യന്തര ശ്രദ്ധ ആകർഷിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ബിജെപി അധികാരത്തിൽ എത്തിയത് മുതൽ പദ്ധതിയെ നശിപ്പിക്കാൻ ശ്രമമുണ്ടായി. 2005 ലെ പദ്ധതി 100 ദിവസത്തെ തൊഴിലാവകാശങ്ങൾ ഉറപ്പു നൽകുന്ന പദ്ധതിയായിരുന്നു. 125 ദിവസമായി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുമ്പോൾ, 40% സംസ്ഥാനങ്ങൾ വഹിക്കണമെന്ന് പറയുമ്പോൾ എന്തു തൊഴിൽ ഉറപ്പാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ ചോദിച്ചു.

വിബി ജി റാം ജി എന്നാണ് പേര് നൽകാൻ പോകുന്നത്. ഹിന്ദിയും സംസ്കൃതവും ഇംഗ്ലീഷും ചേർത്ത് സങ്കലിത പേരാണ് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ ആർഎസ്എസിന്റെ അജണ്ട. ബിഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ എന്തും ഇനി രാജ്യത്തു നടപ്പാക്കാം എന്ന മനോഭാവത്തിലാണ് പുതിയനിയമമെന്നും ഫെഡറൽ ജനാധിപത്യ സ്വഭാവം ഇല്ലാത്ത ബില്ലാണിതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ബില്ല് പൂർണ്ണമായും ഫെഡറൽ ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെയാണ്. ബില്ലിനെ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

ബില്ല് ജെപിസിക്കോ, സ്റ്റാൻഡിങ് കമ്മറ്റിക്കോ വിട്ടത് കൊണ്ട് കാര്യം ഇല്ല. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ കാരണമെന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് പാസാക്കുന്ന നിയമത്തിൽ ദൈവങ്ങളുടെ നാമകരണം കൊണ്ടുവന്ന് എന്തുകൊണ്ട് മത വൽക്കരിക്കണം. ഏറ്റവും വിവാദമായ നാമകരണം ആണ് ഈ പേരെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം ശശി തരൂർ അല്ല ആര് പറഞ്ഞാലും ന്യായീകരണം ഇല്ല എന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി