'ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യം'; എൻ കെ പ്രേമചന്ദ്രൻ

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ ആർ‌എസ്എസിന്റെ അജണ്ടയാണ് പേര് മാറ്റത്തിന് പിന്നിലെന്നും ആരോപിച്ചു. അതേസമയം ശശി തരൂർ എംപിക്കെതിരെയും എൻ കെ പ്രേമചന്ദ്രൻ വിമർശനം ഉന്നയിച്ചു. ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ തൊഴിലവകാശത്തെ കേന്ദ്രാവിഷ്കൃത പദ്ധതിയാക്കി മാറ്റുകയാണ് എന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക്‌ വഴിവയ്ക്കുന്ന നിയമനിർമ്മാണമാണെന്നും കുറ്റപ്പെടുത്തി. രാജ്യന്തര ശ്രദ്ധ ആകർഷിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ബിജെപി അധികാരത്തിൽ എത്തിയത് മുതൽ പദ്ധതിയെ നശിപ്പിക്കാൻ ശ്രമമുണ്ടായി. 2005 ലെ പദ്ധതി 100 ദിവസത്തെ തൊഴിലാവകാശങ്ങൾ ഉറപ്പു നൽകുന്ന പദ്ധതിയായിരുന്നു. 125 ദിവസമായി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുമ്പോൾ, 40% സംസ്ഥാനങ്ങൾ വഹിക്കണമെന്ന് പറയുമ്പോൾ എന്തു തൊഴിൽ ഉറപ്പാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ ചോദിച്ചു.

വിബി ജി റാം ജി എന്നാണ് പേര് നൽകാൻ പോകുന്നത്. ഹിന്ദിയും സംസ്കൃതവും ഇംഗ്ലീഷും ചേർത്ത് സങ്കലിത പേരാണ് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ ആർഎസ്എസിന്റെ അജണ്ട. ബിഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ എന്തും ഇനി രാജ്യത്തു നടപ്പാക്കാം എന്ന മനോഭാവത്തിലാണ് പുതിയനിയമമെന്നും ഫെഡറൽ ജനാധിപത്യ സ്വഭാവം ഇല്ലാത്ത ബില്ലാണിതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ബില്ല് പൂർണ്ണമായും ഫെഡറൽ ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെയാണ്. ബില്ലിനെ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

ബില്ല് ജെപിസിക്കോ, സ്റ്റാൻഡിങ് കമ്മറ്റിക്കോ വിട്ടത് കൊണ്ട് കാര്യം ഇല്ല. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ കാരണമെന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. പാർലമെന്റ് പാസാക്കുന്ന നിയമത്തിൽ ദൈവങ്ങളുടെ നാമകരണം കൊണ്ടുവന്ന് എന്തുകൊണ്ട് മത വൽക്കരിക്കണം. ഏറ്റവും വിവാദമായ നാമകരണം ആണ് ഈ പേരെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം ശശി തരൂർ അല്ല ആര് പറഞ്ഞാലും ന്യായീകരണം ഇല്ല എന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ