വേറിട്ട പ്രചാരണ രീതികളുമായി കോൺഗ്രസ് പോഷകസംഘടനകൾ; ദുർബല ബൂത്തുകൾ ഏറ്റെടുക്കും

കോൺഗ്രസ് ദുർബലമായ ബൂത്തുകളുടെ ചുമതല പാർട്ടിയുടെ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, കെഎസ്‌ എന്നീ സംഘടനകൾക്ക് പാർട്ടി നിർദേശം നൽകി. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകൾ ഏറ്റെടുത്തു പ്രവർത്തിക്കാനാണ് നിർദേശം.

ബൂത്തുകളെ കോൺഗ്രസിൻ്റെ ശക്‌തിയും സ്വാധീനവും അനുസരിച്ച് എ, ബി, സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകൾ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇവിടെ സ്ക്വാഡ് പ്രവർത്തനത്തിനുള്ള പ്രത്യേക ടീമും രൂപീകരിക്കും. പ്രചാരണവിഭാഗം അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത പോഷക സംഘടനകളുടെ യോഗത്തിലാണു ചുമതലകൾ വിഭജിച്ചത്.

ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ബസ് ക്യാംപെയ്ൻ, സൈക്കിൾ റാലി, സ്‌ഥാനാർഥി-വിദ്യാർഥി സംവാദം, സർവകലാശാലകളിൽ ഉപവാസ സമരം എന്നിവ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

പട്ടികജാതി വിദ്യാർഥികൾക്കുള്ള ഗ്രാൻ്റ് മുടങ്ങിയതിനെതിരെ, പട്ടികജാതി വകുപ്പു മന്ത്രി മത്സരിക്കുന്ന ആലത്തൂരിൽ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. യുവാക്കളെ കോൺഗ്രസ് പ്രചാരണവുമായി അടുപ്പിക്കാൻ ജില്ലകളിൽ യൂത്ത് ഫെസ്‌റ്റിവലുകൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കും. ലോക്സഭാ മണ്ഡലം തലത്തിൽ, ഓരോ ബൂത്തിലെയും ഒരു കന്നി വോട്ടറെ വീതം പങ്കെടുപ്പിച്ച് യൂത്ത് കോൺക്ലേവും ഒരുക്കും.

ജീവനക്കാരുടെ വിഷയങ്ങൾ ഉന്നയിച്ച് സർവീസ് സംഘടനകൾ സമരപരിപാടികൾ നടത്തും. ഏപ്രിൽ ഒന്നിനു ഡിഎ സംരക്ഷണ ശൃംഖലയും എട്ടിനു സെക്രട്ടേറിയറ്റ് ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ തലം മുതൽ പഞ്ചായത്ത് തലം വരെ ഐഎൻടിയുസി ‘വർക്കേഴ്‌സ് മീറ്റ്’ സംഘടിപ്പിക്കും. അതേസമയം മഹിളാ കോൺഗ്രസ് വനിതാ സ്‌ക്വഡുകളെ രംഗത്തിറക്കി വനിതാ സംഘടനകളുമായി ചേർന്നുള്ള പരിപാടികൾ സംഘടിപ്പിക്കും.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ