എം.ജി കലോത്സവത്തിനിടെ സംഘര്‍ഷം; പൊലീസുകാരനെ ആക്രമിച്ച കെ.എസ്.യു പ്രവര്‍ത്തകന്‍ പിടിയില്‍

പത്തനംതിട്ടയില്‍ നടക്കുന്ന എം.ജി സര്‍വകലാശാല കലോത്സവത്തിനിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. റോയല്‍ ഓഡിറ്റോറിയത്തില്‍ സമൂഹഗാന മത്സരം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഇതിനിടെ സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസുകാരന് നേരെയും ആക്രമണം ഉണ്ടായി.

കെഎപി മൂന്നിലെ പൊലീസ് ഉദ്യോഗസ്ഥന്‍ മോഹന കൃഷ്ണന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തിന്റെ കീഴ്ച്ചുണ്ടിന് മുറിവ് പറ്റി. സംഘര്‍ഷത്തിനിടെ പൊലീസുകാരനെ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു.

പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. കെ.എസ്.യു പ്രവര്‍ത്തകനായ ഹാഫിസാണ് പിടിയിലായത്.

എംജി കലോത്സവത്തിന് ഇന്നലെയാണ് തുടക്കമായത്. 262 കോളജുകളില്‍ നിന്നായി എണ്ണായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളിലും ഇക്കുറി പ്രത്യേക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് കലോത്സവം സമാപിക്കുക.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത