കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരൻ ടിക്കറ്റ് എടുക്കാതെ സഞ്ചരിച്ചാൽ ഇനി കണ്ടക്ടർക്ക് പിഴ !

കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാൽ ഇനി മുതൽ പിഴ കണ്ടക്ടറുടെ കയ്യിൽ നിന്ന് ഈടാക്കും എന്ന് റിപ്പോർട്ട്. 5000 രൂപ വരെ കണ്ടക്ടറിൽ നിന്ന് പിഴ ഈടാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.  ജില്ലാ അധികാരികളുടെ ചുമതലകൾ വിശദീകരിക്കുന്നതിനും  കെഎസ്ആർടിസി ജില്ലാ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും വേണ്ടി മാനേജിങ്‌ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഇതിനു മുൻപ് സസ്‍പെൻഷൻ ആയിരുന്നു ശിക്ഷ. എന്നാൽ പുതിയ തീരുമാനം സംബന്ധിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി എന്നാണ് റിപ്പോർട്ട്. ശിക്ഷാനടപടിയുടെ ആദ്യ ഘട്ടത്തിലാണ് പിഴ ഈടാക്കുന്നത്. എന്നാൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴയോടൊപ്പം നിയമ നടപടിയും നേരിടേണ്ടി വരും.

മുപ്പത് യാത്രക്കാർ സഞ്ചരിക്കുന്ന ഒരു ബസിൽ ഒരു യാത്രക്കാരൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയാൽ 5000 രൂപ കണ്ടക്ടർ പിഴയായി നൽകേണ്ടി വരും. 31 മുതൽ 47 വരെ യാത്രക്കാർ ആണെങ്കിൽ പിഴ 3000 രൂപ ആയിരിക്കും. അതേസമയം 48ന് മുകളിൽ യാത്രക്കാർ ആണ് ബസിൽ ഉള്ളത് എങ്കിൽ 2000 രൂപ പിഴയായി നൽകേണ്ടി വരും.

48 മുതൽ 50 സീറ്റുകൾ വരെയാണ് ബസിൽ സാധാരണ ഉണ്ടാവുക. ഇതിൽ 10 യാത്രക്കാരെ മാത്രമേ അധികമായി എടുക്കാൻ നിയമം ഉള്ളു. അതേസമയം സൂപ്പർ എക്സ്പ്രസ് ബസിൽ 39 മാത്രമേ ഉണ്ടാവുകയുള്ളു എന്നതിനാൽ ഈ ബസുകളിൽ നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കാറില്ല. ജീവനക്കാർ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിലും കൃത്യവിലോപങ്ങളിലും നിയമപരമായ നടപടികൾ നിലവിൽ ഉണ്ടെങ്കിലും ഇത്തരത്തിൽ വലിയ തുക ചുമത്തുന്നതിനുള്ള നിർദേശം ഇത് ആദ്യമാണ് ഉണ്ടാകുന്നത്.

ബസ് സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതെ പോകുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക , യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ ജീവനക്കാർക്കെതിരായ പരാതികൾ തെളിഞ്ഞാൽ പിഴയായി 500 രൂപയാണ് നൽകേണ്ടത്. ഇത് കൂടാതെ വിജിലൻസ് ഓഫീസറുടെ മുന്നിൽ ഹാജരാക്കുകയും ചെയ്യണം. കുറ്റം അഥവാ ആവർത്തിക്കുകയാണെങ്കിൽ പിഴ തുക ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് 25,000 രൂപ വരെ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് ഈടാക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!