കാലൊടിഞ്ഞ കുട്ടിയെ നടത്തിച്ച് അധ്യാപിക; ജില്ലാ കളക്ടര്‍ക്ക് പരാതി

കാലൊടിഞ്ഞ കുട്ടിയെ അധ്യാപിക നടക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. ക്ലാസ് മുറിയില്‍ കളിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞത്. വീഴ്ചയില്‍ കാലിന് സാരമായി പരിക്കേറ്റിരുന്നു. കാലിന്റെ എല്ലില്‍ മൂന്നിടത്ത് പൊട്ടലുണ്ടായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അധ്യാപിക പ്രാഥമിക ചികിത്സ പോലും നല്‍കാതെ മുകളിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് നടത്തിക്കുകയായിരുന്നു. നടന്നതിനെ തുടര്‍ന്ന് കുട്ടിയുടെ എല്ലുകള്‍ക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

കുട്ടി വീണ വിവരം അധ്യാപികയോ പ്രധാന അധ്യാപികയോ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പറഞ്ഞറിഞ്ഞിട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനയ്ക്ക് ശേഷം എടുത്ത എക്‌സറേയിലാണ് എല്ലുകള്‍ക്ക് പൊട്ടലുകള്‍ ഉള്ളതായി കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യഭ്യാസ ഡയറക്ടറോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പരുക്കേറ്റ കുട്ടിയുടെ അഭിനയമാണെന്ന് പറഞ്ഞ് അധ്യാപകര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന എട്ടു വയസുകാരനാണ് ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തോളം വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു