കാലൊടിഞ്ഞ കുട്ടിയെ നടത്തിച്ച് അധ്യാപിക; ജില്ലാ കളക്ടര്‍ക്ക് പരാതി

കാലൊടിഞ്ഞ കുട്ടിയെ അധ്യാപിക നടക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. ക്ലാസ് മുറിയില്‍ കളിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞത്. വീഴ്ചയില്‍ കാലിന് സാരമായി പരിക്കേറ്റിരുന്നു. കാലിന്റെ എല്ലില്‍ മൂന്നിടത്ത് പൊട്ടലുണ്ടായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അധ്യാപിക പ്രാഥമിക ചികിത്സ പോലും നല്‍കാതെ മുകളിലെ ക്ലാസ് മുറിയില്‍ നിന്ന് താഴേക്ക് നടത്തിക്കുകയായിരുന്നു. നടന്നതിനെ തുടര്‍ന്ന് കുട്ടിയുടെ എല്ലുകള്‍ക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

കുട്ടി വീണ വിവരം അധ്യാപികയോ പ്രധാന അധ്യാപികയോ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പറഞ്ഞറിഞ്ഞിട്ടാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനയ്ക്ക് ശേഷം എടുത്ത എക്‌സറേയിലാണ് എല്ലുകള്‍ക്ക് പൊട്ടലുകള്‍ ഉള്ളതായി കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യഭ്യാസ ഡയറക്ടറോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പരുക്കേറ്റ കുട്ടിയുടെ അഭിനയമാണെന്ന് പറഞ്ഞ് അധ്യാപകര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന എട്ടു വയസുകാരനാണ് ചികിത്സയില്‍ കഴിയുന്നത്. ഒരു മാസത്തോളം വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ