സമരം പൊളിക്കാന്‍ സര്‍ക്കാരിനും, വിജയിപ്പിക്കാന്‍ സഭക്കുമുള്ള ഏക ആയുധം വര്‍ഗീയത , വിഴിഞ്ഞം സംഘര്‍ഷത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാകില്ല

മന്ത്രി വി അബ്ദുള്‍ റഹിമാനെതിരെ വിഴിഞ്ഞം സമരം സമിതി നേതാവ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശം സര്‍ക്കാരിനും സി പി എമ്മിനും വീണുകിട്ടിയ ആയുധമായപ്പോള്‍ ലത്തീന്‍ സഭയും സമരസമിതിയും മന്ത്രിയുടെ രാജ്യദ്രോഹി പരാമര്‍ശത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുളള നീക്കത്തിലാണ്. അബ്ദുള്‍ റഹിമാന്‍ എന്ന പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞത്. തുറമുഖ നിര്‍മാണം തടസപ്പെടുത്തന്നവര്‍ രാജ്യദ്രോഹികളാണെന്ന് മന്ത്രി അബ്ദുള്‍ റഹിമാന്‍ പ്രസംഗമധ്യ സൂചിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് സമര സമിതി പറയുന്നത്.

വിഴിഞ്ഞം സമരത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് വര്‍ഗീയമായ ചേരി തിരിവുകളെ സൃഷ്ടിച്ചാനാണ് സര്‍ക്കാരും സമര സമിതിയും ഒരേ പോലെ ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു. സര്‍ക്കാരും ലത്തീന്‍ സഭയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് കൊണ്ട് പ്രശ്നത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാകില്ലന്നാണ് സൂചന. അത് കൊണ്ട് തന്നെയാണ് ഇരുവിഭാഗവും വര്‍ഗീയ നിലപാടുകളെ ആശ്രയിക്കുന്നതും. തീവ്രവാദി പരാമര്‍ശം നടത്തിയ പുരോഹിതനെതിരെ കേസെടുക്കണമന്ന് കടുത്ത ഭാഷയിലാണ് മുന്‍ മന്ത്രി കെ ടി ജലീല്‍ ആവശ്യപ്പെട്ടത്. പാലാ ബിഷപ്പിനെതിരെ എടുത്ത അഴകൊഴമ്പന്‍ നിലപാടാണ് പാതിരിമാര്‍ക്ക് വളമായതെന്നും അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വവും ഫാ. ഡിക്രൂസിനെതിരെ തിരിഞ്ഞിട്ടുണ്ട്.

സമരത്തെ വര്‍ഗീയമായി നേരിടാന്‍ സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചുവെന്ന ആരോപണം സമരസമിതിയും ലത്തീന്‍സഭയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സഭയാണ് സമരത്തെ വര്‍ഗീയവല്‍ക്കരിച്ച് സമരത്തെ നേരിടാന്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഫാ. ഡിക്രൂസിന്റെ പരാമര്‍ശത്തെ സി പി എമ്മും സര്‍ക്കാരും സമര സമിതിക്കെതിരെയുളള ആയുധമാക്കുമ്പോള്‍ സഭയാകട്ടെ മല്‍സ്യത്തൊഴിലാളികളെയും ലത്തീന്‍ കത്തോലിക്കരെയും മന്ത്രി അബ്ദുള്‍ റഹിമാന്‍ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചുവെന്നാരോപിച്ച് വിഷയത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

വിഴിഞ്ഞം പ്രദേശം നേരത്തെ തന്നെ വര്‍ഗീയ അസ്വാസ്ഥ്യങ്ങളുള്ള പ്രദേശമാണ്. പലതവണ ഇവിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുമുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ സമരത്തിന് സാമുദായിക നിറം നല്‍കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് പറയപ്പെടുന്നത്. സമരം പൊളിക്കാന്‍ സര്‍ക്കാരിനും സമരം വിജയിപ്പിക്കാന്‍ സഭക്കുമുള്ള ഏക ആയുധം വര്‍ഗീയതയായത് കൊണ്ട് പ്രശ്നപരിഹാരം ഉടനെയെങ്ങും ഉണ്ടാകാനുള്ള യാതൊരു സാധ്യതയുമില്ലാന്നാണറിയുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'