മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ബസിന് ഒരു കോടി 5 ലക്ഷം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നവകേരള സദസിനായി പൊടിപൊടിച്ച് സര്‍ക്കാര്‍

നാലുഭാഗത്തു നിന്നും വിമർശനങ്ങൾ ഉയരുമ്പൊഴും നവകേരള സദസിനായി ആഡംബരങ്ങൾ ഒഴിവാക്കാനില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പരിപാടിയ്ക്കായി വാങ്ങിയ അത്യാധുനിക ബെൻസ് ബസ്സാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത് നവ കേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്നതിനായി ബസ് വാങ്ങാൻ ഒരു കോടി 5 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യമായിട്ടും ട്രഷറി നിയന്ത്രണം മറികടന്നാണ് ബസ്സ് വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്. ഇതോടെ ബസ്സിന്റെ വിവരങ്ങൾ ഗതാഗതമന്ത്രി പങ്കുവയക്കുകയായിരുന്നു. ബസ്സിന്റെ ബോഡി നിർമാണത്തിന് മാത്രം ചെലവായത് 66 ലക്ഷം രൂപയാണ്.

കാരവൻ മാതൃകയിലുള്ള സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. 25 സീറ്റുകളിൽ ഏറ്റവും മുന്നിലുള്ളപ്രത്യേക സീറ്റ് മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സീറ്റ് എങ്ങോട്ടുവേണമെങ്കിലും തിരിക്കാവുന്നഓട്ടോമാറ്റിക് റിക്ലൈനിങ് സീറ്റാണ്. പിന്നിലുള്ള മന്ത്രിമാരോട് സംസാരിക്കാനാണിത്.ബയോ ടോയ്‌ലറ്റിന് പുറമേ ഫ്രിജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാൻ പ്രക്യേക സ്ഥലം , വാഷ് ബെയ്സിൻ എന്നിവയും ബസിലുണ്ട്.

ഒരു കോടി അഞ്ച് ലക്ഷത്തിൽ 44 ലക്ഷം രൂപയാണ് ബെൻസിന്റെ ഷാസിയുടെ വില. ബാക്കി തുക ബോഡി നിർമാണത്തിന് ആണ്. ബസിൽ മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ രണ്ട് സഹായികളുണ്ട്. ഇവർക്കുള്ള പ്രത്യേക പരിശീലനം കെഎസ്ആർടിസി നൽകി.കെ.എസ്. ബസ് നവകേരള സദസ്സിനു ശേഷം ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും എന്നാണ് സർക്കാർ വാദം.

കെഎസ്ആർടിസി ബസുകൾക്കുള്ള കെ.എൽ. 15 റജിസ്ട്രേഷനാണ് ബസ്സിന് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പരിപാടി തന്നെ ധൂർത്ത് ആണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാൻ സാധാരണ കെഎസ്ആർടിസി ബസ് പോരെയെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ ചോദിച്ചിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി