സി. എം രവീന്ദ്രന്റെ ആശുപത്രിവാസം; സി.പി.എം- ബി.ജെ.പി ധാരണയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 

സി എം രവീന്ദ്രന്റെ തുടര്‍ച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസംഗമായി നോക്കിനില്‍ക്കുന്നത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എം.ശിവശങ്കർ സമാനമായ രീതിയില്‍ ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രവീന്ദ്രന്റെ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന:

മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനും അഡീ.പ്രൈവറ്റ് സെക്രട്ടറിയുമായ സി എം രവീന്ദ്രന്റെ തുടര്‍ച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസംഗമായി നോക്കിനില്‍ക്കുന്നത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണ്.

നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് സിഎം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ നിന്നും ഒളിച്ചുകളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയെപ്പോള്‍ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രന്റെ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ഇത് സിപിഎം-ബിജെപി പരസ്പ്പര ധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യയിടപെടലിനെ തുടര്‍ന്നാണ്.

ബിജെപി ദേശീയ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ തുടക്കം മുതല്‍ ഇരുവരും തമ്മിലുള്ള ഒത്തുകളി ചൂണ്ടിക്കാട്ടിയതാണ്. ഓരോ ദിവസത്തെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്റെ ആരോപണം സത്യമായി മാറുകയാണ്. ലാവ്‌ലിന്‍ കേസുപോലെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം ഉന്നതരെ സംബന്ധിക്കുന്ന എല്ലാത്തരം രഹസ്യ ഇടപാടുകളെ കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തിയാണ് സിഎം രവീന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ രവീന്ദ്രനെ തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്താലുണ്ടാകുന്ന രാഷ്ട്രീയ കോളിളക്കം തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം സ്വന്തം അണികളെ വഞ്ചിച്ചാണ് ബിജെപിയുമായി  ധാരണയുണ്ടാക്കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടി കമ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിക്കുകയാണ്.

Latest Stories

'പരാതി വാങ്ങി മേശപ്പുറത്തിട്ടു, ഇവിടെ പരാതിപെട്ടിട്ട് കാര്യമില്ലെന്ന് പി ശശി പറഞ്ഞു'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരത നേരിട്ട ദളിത് യുവതി ബിന്ദു

IPL 2025: ഐപിഎല്‍ കിരീടം ഞങ്ങള്‍ക്ക് തന്നെ, അവന്‍ ക്യാപ്റ്റനായുളളപ്പോള്‍ എന്ത് പേടിക്കാനാണ്, ഏത് ടീം വന്നാലും തോല്‍പ്പിച്ചുവിടും, ആവേശത്തോടെ ആരാധകര്‍

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി, രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്കാൻ നിർദേശം

മീനാക്ഷി ആസ്റ്ററില്‍ ജോലി ചെയ്യുകയാണ്, സ്ഥിരവരുമാനം ഉള്ളത് അവള്‍ക്ക് മാത്രം: ദിലീപ്

തമിഴിലെ മോഹന്‍ലാല്‍ ഫാന്‍ ബോയ്‌സ്.. കോളിവുഡിലും 'തുടരും'; തരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സൂര്യയും കാര്‍ത്തിയും

ശശി തരൂരിനെ കേരളത്തില്‍ അച്ചടക്കം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്; വടിയെടുത്ത് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍; പാര്‍ട്ടിക്ക് വിധേയനാകണമെന്ന് തിരുവഞ്ചൂരിന്റെ അന്ത്യശാസനം

പ്രശസ്തയാക്കിയ സിനിമ വിനയായി, തായ്‌ലാന്‍ഡിലേക്ക് പോകുന്നതിനിടെ അറസ്റ്റ്; ആരാണ് ഷെയ്ഖ് ഹസീനയായി വേഷമിട്ട നുസ്രത് ഫാരിയ?

ഈ പ്രായത്തിലും അതിരുകടക്കുന്ന പ്രണയരംഗം.. നായികമാര്‍ക്ക് മകളുടെ പ്രായമല്ലേ ഉള്ളൂ?; ചുംബന വിവാദത്തില്‍ കമല്‍ ഹാസന്‍, 'തഗ് ലൈഫ്' ട്രെയ്‌ലറിന് വിമര്‍ശനം

കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; ഇന്ന് നാലു ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്; മുന്നറിയപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം