മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ സദസിന്, സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു, തീര്‍പ്പാക്കിയത് 11.6 ശതമാനം മാത്രം

നവകേരളാ സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നാടു ചുറ്റുമ്പോള്‍ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പരിഗണനക്ക് വന്ന ഫയലുകളില്‍ കേവലം 11.6 ശതമാനം മാത്രമാണ് തീര്‍പ്പാക്കിയത്. ജൂലൈ മാസത്തിന് ശേഷം എത്ര ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന് കണക്ക് പോലുമില്ല.

എത്ര ഫയല്‍ തീര്‍പ്പാക്കിയെന്ന പ്രതിമാസ അവലോകന റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് പോലും വിവിധ വകുപ്പുകള്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. 27 വകുപ്പുകളിലായി ആകെ 43645 ഫയലുകളാണ് പരിഗണനയ്ക്ക് എത്തിയത. അതില്‍ തീര്‍പ്പാക്കിയത് 5057 എണ്ണം മാത്രമാണ്. കെട്ടിക്കിടക്കുന്നവയില്‍ ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള 10667 ഫയലുകളും രണ്ട് വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടക്കുള്ള 6500 ഫയലുകളുമുണ്ട്.

കഴിഞ്ഞ ജുലൈ മാസത്തില്‍ മാത്രം സെക്രട്ടറിയേറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കുന്നുകൂടിയത് 8827 ഫയലുകളാണ്. ഇതില്‍ 4248 ഫയലുകള്‍ മാത്രം അതായത് കഷ്ടിച്ച് പകുതിയില്‍ താഴെ മാത്രം ഫയലുകളാണ് തീര്‍പ്പാക്കിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് ശേഷം അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും