കാലടി ശ്രീശങ്കരാ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം: രണ്ട് പേർക്ക് കുത്തേറ്റു

ശ്രീ ശങ്കരാ കോളജിൽ ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർക്ക് കുത്തേറ്റു. കീഴില്ലം മുണ്ടക്കല്‍ അമല്‍ (24), കോടനാട് പാലാട്ടി വീട്ടില്‍ ആദിത്യന്‍(21) എന്നിവര്‍ക്കാണ് കോളേജില്‍ വെച്ച് കുത്തേറ്റത്. ഇരുവരും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. അരുൺ ശിവന്‍റെ വയറ്റിൽ ആണ് കുത്തേറ്റത്. നില ഗുരുതരമാണ്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഹോളി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ഡി.ജെ പാർട്ടിയിൽ. കോളജിന് പുറത്ത് നിന്ന് വന്നവരടക്കം ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. നിരവധി പെൺകുട്ടികളും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പരിപാടി നടന്നത്. കാമ്പസിനകത്ത് എസ് ബ്ലേക്കിന് സമീപം പ്രത്യേകം സ്റ്റേജ് കെട്ടിയാണ് പരിപാടി നടത്തിയത്. പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ അനുമതി ഉണ്ടായിരുന്നില്ല.

മയക്ക്മരുന്ന് ഉൾപ്പെടെയുളള ലഹരി പദാർത്ഥങ്ങൾ പാർട്ടിയിൽ പങ്കെടുത്തവർ ഉപയോഗിച്ചിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായും, അഞ്ചോളം പേർക്ക് എതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു. കോവിഡ് ആക്ടിന് വിരുദ്ധമായി പരിപാടി നടത്താൻ അനമതി നല്‍കിയ കോളജ് അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ