ശതാബ്ദി പിന്നിട്ട റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടില്ല; ബിജെപിയുടെ നിവേദനത്തില്‍ തീരുമാനം മാറ്റി റെയില്‍വേ മന്ത്രാലയം; ചിറക്കല്‍, വെള്ളാര്‍കാട് റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും

ശതാബ്ദി പിന്നിട്ട ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. യാത്രക്കാരുടെയും ജനകീയ കൂട്ടായ്മയുടെയും ആവശ്യം ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കണ്ണൂര്‍ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ റെയില്‍വേ വകുപ്പ് ഉത്തരവിറക്കിയത്.

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ സ്റ്റേഷന്‍, കണ്ണൂരിലെ ചിറക്കല്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നിവയാണ് നേരത്തെ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നത് . പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാള്‍ട്ട് സ്റ്റേഷനുകളാണിവ. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന്‍. 60 വര്‍ഷം മുന്‍പ് കെ. കേളപ്പന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ സ്റ്റേഷന്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍.

ചിറക്കലില്‍ ഇനി ട്രെയിന്‍ നിര്‍ത്തില്ലെന്ന് ചെന്നൈ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജരുടെ അറിയിപ്പ് വന്നതിനാല്‍ ചൊവ്വാഴ്ച ഇവിടെ ട്രെയിന്‍ നിര്‍ത്തിയില്ല. തിങ്കളാഴ്ച മുതല്‍ ചിറക്കല്‍ സ്റ്റേഷന്‍ അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്ചയാണ് കമേഴ്‌സ്യല്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേഷനില്‍നിന്ന് ഹാള്‍ട്ട് ഏജന്റ് ടിക്കറ്റ് വിതരണംചെയ്യുന്നതും നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, ചെന്നൈ ചീഫ് പാസഞ്ചര്‍ മാനേജരുടെ അറിയിപ്പ് ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ച ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നു. സ്ഥിരം യാത്രക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.

ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചിറക്കല്‍ കോവിലകം, തെയ്യസ്ഥാനം, 14 ഏക്കറയിലധികം വരുന്ന ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത ജലാശയമായ ചിറക്കല്‍ ചിറ,കിഴക്കേക്കര മതിലകം ക്ഷേത്രമടക്കമുള്ള ക്ഷേത്ര നഗരിയും കേരള ഫോക് ലോര്‍ അക്കാഡമി ആസ്ഥാന മന്ദിരവും കൈത്തറിപ്പെരുമയൊക്കെയുള്ള ചിറക്കല്‍ ദേശത്തിന്റെ ഗേറ്റ് വേ യായിരുന്നു ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍.
ചിറക്കല്‍ ആയില്യം തിരുന്നാള്‍ മഹാരാജ മഹാകവി കുട്ടമ്മത്തിനടക്കം വീരശൃംഖല നല്‍കുന്നതിന് സാക്ഷ്യം വഹിച്ച ചിറക്കല്‍ രാജാസ് ഹൈസ്‌കൂളും വിവിധ കൈത്തറിശാലകളും തെരുവുകളും ഇവിടെയാണ്. നൂറ്റാണ്ടു മുമ്പ് ചിറക്കല്‍ , പുഴാതി, കമ്പില്‍ അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പാരമ്പര്യകൈത്തറി ഉത്പന്നങ്ങള്‍ പുറം ലോകത്തേക്ക് അയച്ചത് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയായിരുന്നു. ന്യൂസ്റ്റാര്‍,രാംലാല്‍ , ഇന്ത്യന്‍ ടെക് സ്റ്റൈല്‍ തുടങ്ങിയ കൈത്തറി ശാലകള്‍ ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തായിരുന്നു

ചിറക്കല്‍ സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനും റെയില്‍വേ മന്ത്രിക്കും പാലക്കാട് ഡിവിഷന്‍ ഡി ആര്‍ എമ്മിനും നിവേദനം നല്‍കിയിരുന്നു.

ബ്രിട്ടീഷ് മലബാറില്‍ പഴയ ചിറക്കല്‍ താലൂക്ക് ആസ്ഥാനത്ത് 1904 ലാണ് റെയില്‍വേസ്റ്റേഷന്‍ സ്ഥാപിച്ചത്.നിലവില്‍ രണ്ട് ട്രെയിനുകള്‍ക്ക് മാത്രമാണ് ചിറക്കലില്‍ സ്റ്റോപ്പുള്ളത്. കണ്ണൂര്‍ മംഗളൂരു പാസഞ്ചര്‍ രാവിലെ ഏഴരക്കും രാത്രി എട്ടരക്കും ഇവിടെ നിര്‍ത്തും. ഇതിന് പുറമെ വൈകീട്ട് 5.35ന് കണ്ണൂരില്‍ നിന്ന് ചെറുവത്തൂരിലേക്ക് പോകുന്ന പാസഞ്ചറാണ് സ്റ്റോപ്പുള്ള ട്രെയിന്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ