ശതാബ്ദി പിന്നിട്ട റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടില്ല; ബിജെപിയുടെ നിവേദനത്തില്‍ തീരുമാനം മാറ്റി റെയില്‍വേ മന്ത്രാലയം; ചിറക്കല്‍, വെള്ളാര്‍കാട് റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കും

ശതാബ്ദി പിന്നിട്ട ചിറക്കല്‍ റെയില്‍വേ സ്റ്റേഷന് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. യാത്രക്കാരുടെയും ജനകീയ കൂട്ടായ്മയുടെയും ആവശ്യം ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കണ്ണൂര്‍ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ റെയില്‍വേ വകുപ്പ് ഉത്തരവിറക്കിയത്.

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ സ്റ്റേഷന്‍, കണ്ണൂരിലെ ചിറക്കല്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നിവയാണ് നേരത്തെ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നത് . പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാള്‍ട്ട് സ്റ്റേഷനുകളാണിവ. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന്‍. 60 വര്‍ഷം മുന്‍പ് കെ. കേളപ്പന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ സ്റ്റേഷന്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍.

ചിറക്കലില്‍ ഇനി ട്രെയിന്‍ നിര്‍ത്തില്ലെന്ന് ചെന്നൈ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജരുടെ അറിയിപ്പ് വന്നതിനാല്‍ ചൊവ്വാഴ്ച ഇവിടെ ട്രെയിന്‍ നിര്‍ത്തിയില്ല. തിങ്കളാഴ്ച മുതല്‍ ചിറക്കല്‍ സ്റ്റേഷന്‍ അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്ചയാണ് കമേഴ്‌സ്യല്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേഷനില്‍നിന്ന് ഹാള്‍ട്ട് ഏജന്റ് ടിക്കറ്റ് വിതരണംചെയ്യുന്നതും നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, ചെന്നൈ ചീഫ് പാസഞ്ചര്‍ മാനേജരുടെ അറിയിപ്പ് ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ച ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നു. സ്ഥിരം യാത്രക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് ചിറക്കല്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.

ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചിറക്കല്‍ കോവിലകം, തെയ്യസ്ഥാനം, 14 ഏക്കറയിലധികം വരുന്ന ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത ജലാശയമായ ചിറക്കല്‍ ചിറ,കിഴക്കേക്കര മതിലകം ക്ഷേത്രമടക്കമുള്ള ക്ഷേത്ര നഗരിയും കേരള ഫോക് ലോര്‍ അക്കാഡമി ആസ്ഥാന മന്ദിരവും കൈത്തറിപ്പെരുമയൊക്കെയുള്ള ചിറക്കല്‍ ദേശത്തിന്റെ ഗേറ്റ് വേ യായിരുന്നു ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍.
ചിറക്കല്‍ ആയില്യം തിരുന്നാള്‍ മഹാരാജ മഹാകവി കുട്ടമ്മത്തിനടക്കം വീരശൃംഖല നല്‍കുന്നതിന് സാക്ഷ്യം വഹിച്ച ചിറക്കല്‍ രാജാസ് ഹൈസ്‌കൂളും വിവിധ കൈത്തറിശാലകളും തെരുവുകളും ഇവിടെയാണ്. നൂറ്റാണ്ടു മുമ്പ് ചിറക്കല്‍ , പുഴാതി, കമ്പില്‍ അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പാരമ്പര്യകൈത്തറി ഉത്പന്നങ്ങള്‍ പുറം ലോകത്തേക്ക് അയച്ചത് ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയായിരുന്നു. ന്യൂസ്റ്റാര്‍,രാംലാല്‍ , ഇന്ത്യന്‍ ടെക് സ്റ്റൈല്‍ തുടങ്ങിയ കൈത്തറി ശാലകള്‍ ചിറക്കല്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തായിരുന്നു

ചിറക്കല്‍ സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനും റെയില്‍വേ മന്ത്രിക്കും പാലക്കാട് ഡിവിഷന്‍ ഡി ആര്‍ എമ്മിനും നിവേദനം നല്‍കിയിരുന്നു.

ബ്രിട്ടീഷ് മലബാറില്‍ പഴയ ചിറക്കല്‍ താലൂക്ക് ആസ്ഥാനത്ത് 1904 ലാണ് റെയില്‍വേസ്റ്റേഷന്‍ സ്ഥാപിച്ചത്.നിലവില്‍ രണ്ട് ട്രെയിനുകള്‍ക്ക് മാത്രമാണ് ചിറക്കലില്‍ സ്റ്റോപ്പുള്ളത്. കണ്ണൂര്‍ മംഗളൂരു പാസഞ്ചര്‍ രാവിലെ ഏഴരക്കും രാത്രി എട്ടരക്കും ഇവിടെ നിര്‍ത്തും. ഇതിന് പുറമെ വൈകീട്ട് 5.35ന് കണ്ണൂരില്‍ നിന്ന് ചെറുവത്തൂരിലേക്ക് പോകുന്ന പാസഞ്ചറാണ് സ്റ്റോപ്പുള്ള ട്രെയിന്‍.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ