1.6ലക്ഷം കോടി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും; നാലു മാസത്തിനുള്ളില്‍ വിവര ശേഖരണം; കേരളത്തിലെ കന്നുകാലി സെന്‍സസ് നാളെ ആരംഭിക്കും

21-ാമത് കന്നുകാലി സെന്‍സസ്- സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുമെന്നും വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കി പൊതുജനങ്ങളും കര്‍ഷകരും സഹകരിക്കണമെന്നും മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

സെപ്റ്റംബര്‍ 2 മുതല്‍ മുതല്‍ ആരംഭിക്കുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെന്‍സസിനായി വകുപ്പില്‍ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു 4 മാസം കൊണ്ട് മൃഗങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു ക്രോഡീകരിച്ചു കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

ആഗസ്ത് 29 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സംസ്ഥാനതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. വി കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആഗസ്ത് 31 ന് എല്ലാ ജില്ലകളിലും ജില്ലാതല പരിശീലന പരിപാടികളും സംഘടിപ്പിക്കും.

1919 മുതലാണ് രാജ്യത്ത് കന്നുകാലി സെന്‍സസ് ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് ഓരോ 5 വര്‍ഷം കൂടുമ്പോഴും രാജ്യത്തു കന്നുകാലികളുടെ കണക്കെടുപ്പ് നടന്നു വരുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നതില്‍ കന്നുകാലി സാമ്പത്തിനുള്ള പ്രാധാന്യത്തിന്റെ മനസ്സിലാക്കി കൊണ്ട് കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും നാളിതുവരെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നതിനും കൂടുതല്‍ വിശകലനം നടത്തി പോരായ്മകള്‍ പരിഹരിക്കുന്നതിനും ആണ് ഇത്തരത്തില്‍ മൃഗങ്ങളുടെ സമസ്ത വിവരശേഖരണം നടത്തുന്നത്.

മൃഗങ്ങളുടെ ഇനം, പ്രായം, ലിംഗഘടന എന്നിവയുള്‍പ്പെടെ കന്നുകാലികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിനെക്കുറിച്ചുള്ള വിശദവും, കൃത്യവുമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് കന്നുകാലി സെന്‍സസിന്റെ പ്രാഥമികലക്ഷ്യം. അതുവഴി കന്നുകാലി മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നയങ്ങള്‍, പരിപാടികള്‍, സംരംഭങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യുന്നതിനും, രൂപപ്പെടുത്തുന്നതിനും ഈ മേഖലയിലെ നിലവിലെ വിവരങ്ങളുടെയും, പ്രവണതകളുടെയും അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ സര്‍ക്കാരിനേയും ഇതര ഏജന്‍സികളേയും ഇത് സഹായിക്കുകയും ചെയ്യും. ജില്ല / താലൂക്ക് / പഞ്ചായത്ത് / വാര്‍ഡ് തിരിച്ചു സെന്‍സസിലൂടെ ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകള്‍ വികേന്ദ്രീകൃത പദ്ധതി ആസൂത്രണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യും.

കന്നുകാലി മേഖലയില്‍ ഉയര്‍ന്നുവരുന്ന നൂതന പ്രവണതകള്‍ പ്രവര്‍ത്തന രീതികള്‍, അവയിലുള്ള വെല്ലുവിളികള്‍ എന്നിവ തിരിച്ചറിഞ്ഞു വിശകലനം ചെയ്തു പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും ഈ വിവരങ്ങള്‍ വളരെയധികം വിലപ്പെട്ടതാണ്.

2024 സെപ്റ്റംബര്‍ 2 മുതല്‍ ഡിസംബര്‍ 31 വരെ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെന്‍സസിലൂടെ കേരളത്തിലെ എല്ലാ ജില്ലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളിലുള്ള നാട്ടാന ഉള്‍പ്പെടെയുള്ള വിവിധയിനം മൃഗങ്ങളുടെയും കോഴിവര്‍ഗ്ഗത്തില്‍പെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുള്‍പ്പെടെയുള്ള വിവരങ്ങളോടൊപ്പം അറവുശാലകള്‍, കശാപ്പുശാലകള്‍, മാംസസംസ്‌കരണ പ്ലാന്റുകള്‍, ഗോശാലകള്‍ മുതലായവയുടെ വിവരങ്ങളും ശേഖരിക്കുന്നതാണ്.

സെന്‍സസിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. ഇന്ത്യയൊട്ടാകെ ഒരേ സമയം നടക്കുന്ന കന്നുകാലി സെന്‍സസിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആഗസ്റ്റ് 13ന് ഗോവയില്‍ വച്ച് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികതല പരിശീലനം നല്‍കിക്കഴിഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി