പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് ചോദ്യം ചെയ്തു; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം

കണ്ണൂര്‍ പയ്യന്നൂരില്‍ പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. തട്ടിപ്പ് വിവരാവകാശ രേഖവഴി പുറത്ത് വിട്ട ലിജേഷ്, സുരേഷ് എന്നിവരെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറിയായ പി പി പവിത്രനും വാര്‍ഡ് മെമ്പര്‍ കെ ബാലന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

പയ്യന്നൂര്‍ നഗരസഭയിലെ 22ാം വാര്‍ഡായ വട്ടക്കുളത്താണ് സംഭവം. മറുവശത്തുള്ള എട്ട് കുടുംബങ്ങള്‍ ഈ പാലത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. പുറം ലോകവുമായി ഇവരെ ബന്ധിപ്പിക്കുന്ന പാലമാണ് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള പാലം പൊളിച്ച് മാറ്റി എല്ലാ വാഹനങ്ങള്‍ക്കും പോകാന്‍ കഴിയുന്ന വിധത്തില്‍ അഞ്ചര മീറ്ററാക്കാക്കി പുനര്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. ഇതിനാ.യി 2019ല്‍ നഗരസഭയുടെ അനുമതി ലഭിക്കുകയും, 7 ലക്ഷം രൂപ ഫണ്ടും വകയിരുത്തുകയും ചെയ്തു.

കോവിഡ് കാലത്ത് നിര്‍ത്തിവച്ച് നിര്‍മ്മാണം കഴിഞ്ഞ മാസമാണ് വീണ്ടും ആരംഭിച്ചത്. എന്നാല്‍ പാലം നാല് മീറ്ററില്‍ പണിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ലിജേഷ് ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതരായ നേതാക്കളും സംഘവും നടുറോട്ടിലിട്ട് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ബ്രാഞ്ച് സെക്രട്ടറിയും, വാര്‍ഡ് മെമ്പറും.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി