'സംഭവിച്ച കാര്യങ്ങളിൽ കുറ്റബോധമില്ല': നടി ഹണി റോസ് നൽകിയ ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

നടി ഹണി റോസ് നൽകിയ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ ഹാജരാക്കും. ചെമ്മണ്ണൂർ നടിക്കെതിരെ ആവർത്തിച്ചുള്ള ‘ലൈംഗിക ചൊവയുള്ള’ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയ കേസായതിനാൽ ജാമ്യം നൽകണോ എന്ന കാര്യത്തിൽ കോടതി ഇന്ന് വാദം കേൾക്കും.

പോലീസ് ചോദ്യം ചെയ്യലിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ചെമ്മണ്ണൂർ ആവർത്തിച്ച് പറഞ്ഞു. തൻ്റെ പരാമർശങ്ങൾ ദുരുദ്ദേശ്യത്തോടെയല്ലെന്നും അഭിമുഖങ്ങളിലെ പരാമർശങ്ങൾ പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തനിക്ക് കുറ്റബോധമില്ലെന്നും പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് തനിക്കെതിരായ പരാതിയെന്നും ചെമ്മണ്ണൂർ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഹണി റോസിൻ്റെ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘം തേടുന്നുണ്ട്. ഇതിനായുള്ള ഔദ്യോഗിക അപേക്ഷ കോടതിയിൽ സമർപ്പിക്കും. കോപ്പി ലഭിച്ചാൽ ബോബിക്കെതിരെ കൂടുതൽ കുറ്റം ചുമത്തിയേക്കുമെന്നാണ് സൂചന.

ബുധനാഴ്ച രാവിലെ വയനാട്ടിൽ വെച്ചാണ് ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. പുത്തൂർവയലിലെ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തേയിലത്തോട്ടത്തിൽ വെച്ച് പോലീസ് ഇയാളുടെ കാർ തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അവിടെ നിന്ന് ഏഴുമണിക്കൂറോളം യാത്ര ചെയ്താണ് കൊച്ചിയിലെത്തിച്ചത്. രാത്രി 7.30 ഓടെ കൊച്ചിയിലെ സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമുഖങ്ങളും സോഷ്യൽ മീഡിയകളും ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ചെമ്മണ്ണൂർ തന്നെക്കുറിച്ച് അനുചിതമായ പരാമർശങ്ങൾ നടത്തിയെന്ന ഹണി റോസിൻ്റെ പരാതിയിൽ അന്വേഷണത്തിനായി പ്രത്യേകം രൂപീകരിച്ച എസ്ഐടി നടപടിയെടുത്തു.

ഒരു വ്യക്തി തന്നെ പിന്തുടരുകയും അനുചിതമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഹണി റോസ് ആദ്യം സോഷ്യൽ മീഡിയയിൽ വിഷയം ഉന്നയിച്ചു. ആദ്യം ആളുടെ വിവരങ്ങൾ മറച്ചുവെച്ചെങ്കിലും പിന്നീട് തൻ്റെ പരാതി ബോബി ചെമ്മണ്ണൂരിനെതിരെയാണെന്ന് അവർ വെളിപ്പെടുത്തി. ഇതേത്തുടർന്ന്, കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ പോലീസും നൽകിയ സത്വര പിന്തുണയ്ക്കും നടപടിക്കും അവർ നന്ദി പറഞ്ഞു. തനിക്ക് നൽകിയ ഉറപ്പിനും നിയമപരമായ പിന്തുണയ്ക്കും താനും കുടുംബവും അഗാധമായ നന്ദിയുള്ളവരാണെന്ന് ഹണി റോസ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ