ഡി.സി.സി ഓഫീസില്‍ കരിങ്കൊടി; കെട്ടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അന്വേഷണ കമ്മീഷന്‍

പത്തനംതിട്ട ജില്ലയിലെ ഡിസിസി ഓഫീസിന് മുന്നില്‍ കരിങ്കൊടി കെട്ടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ അന്വേഷണങ്ങള്‍ക്കായി പൊലീസിനെ സമീപിക്കാനും ആറു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് 28ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. അന്ന രാത്രി തന്നെയാണ് നഗരമധ്യത്തിലുള്ള ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ പാര്‍ട്ടിയുടെ പതാക താഴ്ത്തികൊണ്ട് കരിങ്കൊടി കെട്ടിയത്. പി.ജെ കുര്യനടക്കമുള്ള നേതാക്കള്‍ക്കെതിരെ പോസ്റ്ററുകളും ഒട്ടിച്ചു. സംഭവം വിവാദമായതോടെ പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ആറന്മുള അസംബ്ലി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഉടമസ്ഥതയില്‍ ഉള്ള ആംബുലന്‍സിലെത്തിയാണ് കരിങ്കൊടി കെട്ടിയതെന്ന് കേസന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന് മുന്നില്‍ സാക്ഷികള്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് ആബുലന്‍സ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അതില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളുടെ സംഭവം നടന്ന ദിവസത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചട്ടുണ്ട്. മൂന്നംഗ കമ്മീഷന്‍ നാല് മാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി ജില്ലാ നേതൃത്വം തുടര്‍ അന്വേഷണത്തിനായി പൊലീസിന് പരാതി നല്‍കും

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ