ഒരേ സമയം രണ്ട് വീട്ടിലെ വാഷിംഗ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാന്‍: പരിഹസിച്ച് സന്ദീപ് വാര്യര്‍

യെച്ചൂരി ഒരേ സമയം കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ജനറല്‍ സെക്രട്ടറി ആണെന്ന ജയറാം രമേശിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഒരേ സമയം രണ്ട് വീട്ടിലെ വാഷിംഗ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണെന്ന് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

യെച്ചൂരി ഒരേ സമയം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറല്‍ സെക്രട്ടറി ആണെന്ന് ജയറാം രമേശ്. കോണ്‍ഗ്രസ്സില്‍ സിപിഎമ്മില്‍ ഉള്ളതിനേക്കാള്‍ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ്. ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ്?

ഇനിയും എന്തിനാണ് ഈ സതീശനും സുധാകരനുമൊക്കെ ഇവിടെ കിടന്ന് പിണറായിക്കെതിരെ ബോഡി വിത്ത് മസില്‍ ഷോ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഹൈക്കമാന്റിന് നിങ്ങളെയല്ല സിപിഎം ജനറല്‍ സെക്രട്ടറിയെ ആണ് വിശ്വാസം. കോണ്‍ഗ്രസ് ചെന്ന് പെട്ട ഒരവസ്ഥ നോക്കൂ. തമിഴ്നാട്ടില്‍ രാജീവ് വധത്തിന് ഉത്തരവാദികളായ തീവ്രവാദികള്‍ സഖ്യ കക്ഷിയായ തീമൂക്കയുടെ സഹായത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോകുന്നു. ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോലും ദേശീയ നേതാക്കളില്ല. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിശബ്ദ പ്രചാരണത്തിലാണത്രെ. കോണ്‍ഗ്രസ്സിനെ അറിയാവുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ? അങ്ങനെ അതീവ രഹസ്യമായി താഴെ തലത്തില്‍ പ്ലാനിങ് നടത്തി പ്രചാരണം നടത്താനുള്ള ഇന്‍ഫ്രാസ്റ്റക്ചര്‍ കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നുണ്ടോ?

കോണ്‍ഗ്രസ്സ് ആകെപ്പാടെയുള്ളത് കേരളത്തിലാണ് . അപ്പോഴാണ് ജയറാം രമേശിനെ പോലെയുള്ള വാ പോയ കോടാലികള്‍ യെച്ചൂരിയെ കോണ്‍ഗ്രസ്സാക്കുന്നത് . ഇതിന്റെ അര്‍ത്ഥമെന്താണ് ? ഹൈക്കമാന്റ് ഉദ്ദേശിക്കുന്നത് വ്യക്തമാണ്. ‘പിണറായിക്കെതിരെ കൂടുതല്‍ ഷോ ഒന്നും കാണിക്കാതെ സതീശന്‍, സുധാകരന്‍… ഗോ ടു യുവര്‍ ക്ലാസ്സെസ്.’

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ