അപകടമുണ്ടായപ്പോള്‍ ബാലഭാസ്‌കറിന്റെ കാറില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെടുമ്പോള്‍ അതിനുള്ളില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. 44 പവനോളം സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.

സ്വര്‍ണം ലക്ഷ്മിയുടേതാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വീട്ടില്‍ വെക്കുന്നത് സുരക്ഷിതമല്ലാത്തതു കൊണ്ടാണ് സ്വര്‍ണവും പണവും കാറില്‍ കൊണ്ടുപോയതെന്നാണ് ലക്ഷ്മിയുടെ മൊഴി.

അപകടം നടന്ന ശേഷമുള്ള ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. നിലവില്‍ പ്രകാശന്‍ തമ്പി നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലും കൂടുതല്‍ പേരില്‍ നിന്ന് ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും. കേസിലെ പ്രധാന സാക്ഷി അര്‍ജ്ജുനോട് ഉടന്‍ നാട്ടിലെത്താന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപകടസമയത്ത് അര്‍ജുന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്നും ആശുപത്രിയില്‍ വെച്ച് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും കഴിഞ്ഞ ദിവസം പ്രകാശ് തമ്പി മൊഴി നല്‍കിയിരുന്നു. അര്‍ജുന്‍ മൊഴി മാറ്റിയതു കൊണ്ടാണ് താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശ് തമ്പി പറഞ്ഞു.

ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ നിന്ന് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെയാണെന്ന് വ്യക്തമായി. ഇയാള്‍ എന്തിന് മൊഴി മാറ്റിപ്പറഞ്ഞുവെന്ന് അന്വേഷണം നടക്കും. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന് നേരിട്ട് ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നത്. അര്‍ജ്ജുന്റെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കേസില്‍ അറസ്റ്റുകള്‍ രേഖപ്പെടുത്താനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം