ഏഷ്യാനെറ്റ് ന്യൂസില്‍ തലവന്‍ വാഴുന്നില്ല; മാതൃഭൂമിയുടെ വിളിവന്നു; മാനേജിങ് എഡിറ്റര്‍ മനോജ് കെ ദാസും ചാനല്‍ വിടുന്നു, തല്‍സ്ഥാനത്തിന് ആളില്ല

ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങി മാനേജിങ് എഡിറ്റര്‍ മനോജ് കെ ദാസ്. മാതൃഭൂമി പത്രത്തിലേക്ക് തിരികെ പോകുവാനാണ് അദേഹം തല്‍സ്ഥാനം രാജിവെയ്ക്കുന്നത്. അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസില്‍ വളരെയധികം പരിഷ്‌കാരങ്ങള്‍ വരുത്തിയ വ്യക്തിയായിരുന്നു മനോജ് കെ. ദാസ്. എന്നാല്‍, ചാനലിലുള്ളവരുടെ നിസഹരണത്തില്‍ പലതും പാളിപോയിരുന്നു. തുടര്‍ന്നാണ് അദേഹം തല്‍സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ന്യൂസ് ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഒക്‌ടോബര്‍ 31വരെ മാത്രമാണ് അദേഹം ഏഷ്യാനെറ്റ് ചാനലില്‍ കാണകുക. തുടര്‍ന്ന് അദേഹം നവംബര്‍ ഒന്നിന് മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരായി ചുമതലയേല്‍ക്കും. മാതൃഭൂമി തിരികെ വിളിച്ചതിനാലാണ് അദേഹം പെട്ടന്ന് രാജിവെച്ചത്.

മനോജ് കെ ദാസിന് പത്രാധിപരായി തിരികെ വിളിക്കാനുള്ള തീരുമാനം സെപ്റ്റംബര്‍ 27 ന് ചേര്‍ന്ന
മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ഓഹരി ഉടമകളുടെ യോഗം അംഗീകരിച്ചിരുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംജി രാധാകൃഷ്ണന് പകരമായാണ് മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസില്‍ എത്തുന്നത്. എന്നാല്‍, ് മനോജ് കെ ദാസ് ഏഷ്യാനെറ്റ് വിടുമ്പോള്‍ പകരം ആര് എത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവില്‍ ഈ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന് ജൂപിറ്റര്‍ മീഡിയ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കിയിട്ടില്ല.

53-കാരനായ മനോജ് കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. 1994-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി.

ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററായശേഷം റെസിഡന്റ് എഡിറ്ററായി. ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഡെക്കാന്‍ ക്രോണിക്കിളിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ