ഏഷ്യാനെറ്റ് ന്യൂസില്‍ തലവന്‍ വാഴുന്നില്ല; മാതൃഭൂമിയുടെ വിളിവന്നു; മാനേജിങ് എഡിറ്റര്‍ മനോജ് കെ ദാസും ചാനല്‍ വിടുന്നു, തല്‍സ്ഥാനത്തിന് ആളില്ല

ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങി മാനേജിങ് എഡിറ്റര്‍ മനോജ് കെ ദാസ്. മാതൃഭൂമി പത്രത്തിലേക്ക് തിരികെ പോകുവാനാണ് അദേഹം തല്‍സ്ഥാനം രാജിവെയ്ക്കുന്നത്. അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസില്‍ വളരെയധികം പരിഷ്‌കാരങ്ങള്‍ വരുത്തിയ വ്യക്തിയായിരുന്നു മനോജ് കെ. ദാസ്. എന്നാല്‍, ചാനലിലുള്ളവരുടെ നിസഹരണത്തില്‍ പലതും പാളിപോയിരുന്നു. തുടര്‍ന്നാണ് അദേഹം തല്‍സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ന്യൂസ് ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഒക്‌ടോബര്‍ 31വരെ മാത്രമാണ് അദേഹം ഏഷ്യാനെറ്റ് ചാനലില്‍ കാണകുക. തുടര്‍ന്ന് അദേഹം നവംബര്‍ ഒന്നിന് മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരായി ചുമതലയേല്‍ക്കും. മാതൃഭൂമി തിരികെ വിളിച്ചതിനാലാണ് അദേഹം പെട്ടന്ന് രാജിവെച്ചത്.

മനോജ് കെ ദാസിന് പത്രാധിപരായി തിരികെ വിളിക്കാനുള്ള തീരുമാനം സെപ്റ്റംബര്‍ 27 ന് ചേര്‍ന്ന
മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ഓഹരി ഉടമകളുടെ യോഗം അംഗീകരിച്ചിരുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംജി രാധാകൃഷ്ണന് പകരമായാണ് മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസില്‍ എത്തുന്നത്. എന്നാല്‍, ് മനോജ് കെ ദാസ് ഏഷ്യാനെറ്റ് വിടുമ്പോള്‍ പകരം ആര് എത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവില്‍ ഈ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന് ജൂപിറ്റര്‍ മീഡിയ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കിയിട്ടില്ല.

53-കാരനായ മനോജ് കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. 1994-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി.

ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററായശേഷം റെസിഡന്റ് എഡിറ്ററായി. ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഡെക്കാന്‍ ക്രോണിക്കിളിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത