കൊലപാതക കേസിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ അജിത്ത് കുമാറിന്റെ സഹായം തേടിയെന്ന് പി വി അൻവർ എം എൽ എ

കൊലപാതക കേസിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ അജിത്ത് കുമാറിന്റെ സഹായം തേടിയെന്ന് പി വി അൻവർ എം എൽ എ ആരോപിച്ചു. വിനു വി ജോൺ നേരിട്ടല്ല സഹായം അഭ്യർത്ഥിച്ചതെന്നും സഹായി വഴി ആണെന്നും അൻവർ പറഞ്ഞു. “വിനു വി ജോണിന്റെ ബന്ധുക്കളോ ആരോ ഉൾപ്പെട്ട കേസിൽ എഡിജിപി അജിത്ത് കുമാറിനെ സഹായത്തിനായി വിളിച്ചു. അതിനുള്ള മറുപടി സഹായിക്കാം എന്ന് തന്നെ അജിത്ത് കുമാർ പറയുന്നു.” അൻവർ പറഞ്ഞു.

മുന്നേ ഒരു കേസിൽ കുട്ടിയെ മാറ്റി വീഡിയോ കൊടുത്ത കേസിൽ താൻ പോക്സോ കൊടുത്തിട്ടുണ്ട് എന്നും അതിലും ഇടപെടൽ നടന്നിട്ടുണ്ട് എന്നും അൻവർ പറഞ്ഞു. കേസിൽ വിധിവരുമ്പോൾ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന്  അറിയാം എന്ന് അൻവർ എംഎൽഎ കൂട്ടിച്ചേർത്തു.

അതേ സമയം പി വി അൻവർ എംഎൽഎയുടെ ആരോപണം അസത്യവും അസംബന്ധവുമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ. അൻവറിന്റെ നിയമലംഘനങ്ങളും വഴിവിട്ട ഇടപാടുകളും സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നത് കൊണ്ട് തന്നോടും ഏഷ്യാനെറ്റിനോടും വർഗ്യം കൊണ്ടാണ് അൻവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. അൻവറിനെതിരെ ഉടൻ നിയമ നടപടി സ്വീകരിക്കുമെന്നും വിനു വി ജോൺ അറിയിച്ചു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്