'അവിടെ യക്ഷിയമ്മ തപസിരിക്കുന്നു, ശക്തമായ കാരണം മറ്റൊന്ന്'; ബി നിലവറ തുറക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്

തിരുവനനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളും അപസര്‍പ്പകഥകളും നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രചാരമുള്ളതാകട്ടെ ബി നിലവറയെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ്. ബി നിലവറ തുറന്നാല്‍ തിരുവനന്തപുരം നഗരത്തെ കടല്‍ വിഴുങ്ങുമെന്നതുള്‍പ്പെടെയുള്ള കഥകളുണ്ട്.

ഇതുകൂടാതെ അപൂര്‍വ്വ നിധി ശേഖരം ഉള്‍ക്കൊള്ളുന്ന ബി നിലവറയ്ക്ക് സര്‍പ്പങ്ങള്‍ കാവലുണ്ടെന്നും, ബി നിലവറ തുറക്കുന്നതോടെ ക്ഷേത്രം നിലംപതിയ്ക്കുമെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന കഥകളാണ്. ബി നിലവറയ്ക്കുള്ളിലുള്ള അപൂര്‍വ്വ നിധി ശേഖരങ്ങള്‍ നേരത്തെ തന്നെ ആവശ്യക്കാര്‍ കൈക്കലാക്കിയെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് നിലവറ തുറക്കാന്‍ അനുവദിക്കാത്തതെന്നും ഒരു വിഭാഗം കഥകള്‍ തലസ്ഥാനത്ത് പ്രചരിക്കുന്നുണ്ട്.

എന്നാല്‍ നിഗൂഢതകള്‍ നിറഞ്ഞ ബി നിലവറയെ കുറിച്ച് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ബി നിലവറ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന അറ തന്റെ അറിവില്‍ ഇതുവരെ തുറന്നിട്ടില്ലെന്ന് ലക്ഷ്മി ഭായ് പറയുന്നു. അതിന്റെ മുമ്പില്‍ ഇരുമ്പഴിയിട്ട നീളമുള്ള വരാന്ത മുറിയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ മുറി പലപ്രാവശ്യം തുറന്നിട്ടുണ്ടെന്നും ലക്ഷ്മി ഭായ് പറഞ്ഞു.

അതിന്റെ ഒരു വശത്താണ് ബി കല്ലറയുടെ വാതില്‍. പ്രചരിക്കുന്നത് പോലെ ആ വാതിലിന് വലിയ വലുപ്പമോ സര്‍പ്പങ്ങളുടെ രൂപമോ ഇല്ല. 2011ല്‍ കൃഷ്ണവിലാസം കൊട്ടാരത്തില്‍ വച്ച് അഷ്ടമംഗല പ്രശ്‌നം വച്ചപ്പോള്‍ ദേവജ്ഞന്മാര്‍ വളരെ ശക്തമായി പറഞ്ഞു, ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന്. അവിടം മുനിമാരും ദേവന്മാരും ശ്രീപദ്മനാഭനെ ധ്യാനിക്കുന്ന സ്ഥലമാണ്.

ഭൂഗര്‍ഭമായി സ്ഥാപിച്ചിട്ടുള്ള ശ്രീചക്രത്തിന്റെ ശക്തിപ്രവാഹം മൂലബിംബത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന് ഭംഗം വന്നാല്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. അതിന് കഴിവോ പ്രാപ്തിയോ അറിവോ ഉള്ളൂ കര്‍മിമാര്‍ ഇന്നില്ല. യക്ഷിയമ്മ അവിടെ തപസിരിക്കുന്നു എന്ന മറ്റൊരു വിശ്വാസമുണ്ട്. ഏറ്റവും ശക്തമായ മറ്റൊന്ന് തെക്കേടത്ത് നരസിംഹ സ്വാമിയുടെ സാന്നിദ്ധ്യമാണ്. ഇത്തരത്തില്‍ പലകാരണങ്ങള്‍ കൊണ്ടാണ് ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും ലക്ഷ്മി ഭായ് വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക