'അവിടെ യക്ഷിയമ്മ തപസിരിക്കുന്നു, ശക്തമായ കാരണം മറ്റൊന്ന്'; ബി നിലവറ തുറക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്

തിരുവനനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളും അപസര്‍പ്പകഥകളും നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രചാരമുള്ളതാകട്ടെ ബി നിലവറയെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ്. ബി നിലവറ തുറന്നാല്‍ തിരുവനന്തപുരം നഗരത്തെ കടല്‍ വിഴുങ്ങുമെന്നതുള്‍പ്പെടെയുള്ള കഥകളുണ്ട്.

ഇതുകൂടാതെ അപൂര്‍വ്വ നിധി ശേഖരം ഉള്‍ക്കൊള്ളുന്ന ബി നിലവറയ്ക്ക് സര്‍പ്പങ്ങള്‍ കാവലുണ്ടെന്നും, ബി നിലവറ തുറക്കുന്നതോടെ ക്ഷേത്രം നിലംപതിയ്ക്കുമെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന കഥകളാണ്. ബി നിലവറയ്ക്കുള്ളിലുള്ള അപൂര്‍വ്വ നിധി ശേഖരങ്ങള്‍ നേരത്തെ തന്നെ ആവശ്യക്കാര്‍ കൈക്കലാക്കിയെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് നിലവറ തുറക്കാന്‍ അനുവദിക്കാത്തതെന്നും ഒരു വിഭാഗം കഥകള്‍ തലസ്ഥാനത്ത് പ്രചരിക്കുന്നുണ്ട്.

എന്നാല്‍ നിഗൂഢതകള്‍ നിറഞ്ഞ ബി നിലവറയെ കുറിച്ച് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ബി നിലവറ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന അറ തന്റെ അറിവില്‍ ഇതുവരെ തുറന്നിട്ടില്ലെന്ന് ലക്ഷ്മി ഭായ് പറയുന്നു. അതിന്റെ മുമ്പില്‍ ഇരുമ്പഴിയിട്ട നീളമുള്ള വരാന്ത മുറിയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ മുറി പലപ്രാവശ്യം തുറന്നിട്ടുണ്ടെന്നും ലക്ഷ്മി ഭായ് പറഞ്ഞു.

അതിന്റെ ഒരു വശത്താണ് ബി കല്ലറയുടെ വാതില്‍. പ്രചരിക്കുന്നത് പോലെ ആ വാതിലിന് വലിയ വലുപ്പമോ സര്‍പ്പങ്ങളുടെ രൂപമോ ഇല്ല. 2011ല്‍ കൃഷ്ണവിലാസം കൊട്ടാരത്തില്‍ വച്ച് അഷ്ടമംഗല പ്രശ്‌നം വച്ചപ്പോള്‍ ദേവജ്ഞന്മാര്‍ വളരെ ശക്തമായി പറഞ്ഞു, ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന്. അവിടം മുനിമാരും ദേവന്മാരും ശ്രീപദ്മനാഭനെ ധ്യാനിക്കുന്ന സ്ഥലമാണ്.

ഭൂഗര്‍ഭമായി സ്ഥാപിച്ചിട്ടുള്ള ശ്രീചക്രത്തിന്റെ ശക്തിപ്രവാഹം മൂലബിംബത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന് ഭംഗം വന്നാല്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. അതിന് കഴിവോ പ്രാപ്തിയോ അറിവോ ഉള്ളൂ കര്‍മിമാര്‍ ഇന്നില്ല. യക്ഷിയമ്മ അവിടെ തപസിരിക്കുന്നു എന്ന മറ്റൊരു വിശ്വാസമുണ്ട്. ഏറ്റവും ശക്തമായ മറ്റൊന്ന് തെക്കേടത്ത് നരസിംഹ സ്വാമിയുടെ സാന്നിദ്ധ്യമാണ്. ഇത്തരത്തില്‍ പലകാരണങ്ങള്‍ കൊണ്ടാണ് ബി കല്ലറ തുറക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും ലക്ഷ്മി ഭായ് വ്യക്തമാക്കി.

Latest Stories

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്