'അശാന്തന്റെ അന്ത്യയാത്ര: സവര്‍ണ ശാഠ്യത്തിനു വഴങ്ങിയ ആപ്പീസര്‍മാരെ സൂര്യാസ്തമനത്തിനു മുമ്പ് പുറത്താക്കേണ്ടതായിരുന്നു'- ഡോ: ആസാദ്

ചിത്രകാരനായ അശാന്തന് അന്ത്യയാത്ര നല്‍കാന്‍ സവര്‍ണ സംഘപരിവാരങ്ങളുടെ സമ്മതം യാചിച്ചത് സംസ്ഥാനത്തെ ജനാധിപത്യ സര്‍ക്കാരാണെന്നത് നമ്മെ നടുക്കണമെന്ന് ഡോ: ആസാദ്. അവര്‍ക്കു മുന്നില്‍ കുനിഞ്ഞ് ഒത്തുതീര്‍പ്പുണ്ടാക്കിയത് ഒരു ജനതയുടെ ആത്മാഭിമാനത്തെ കീറി മുറിച്ചുകൊണ്ടാണ്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ തയ്യാറാക്കിയ പന്തലിനും പിച്ചിച്ചീന്തപ്പെട്ട ഛായാചിത്രത്തിനും മുന്നില്‍ പുറംതിണ്ണയില്‍ കിടക്കട്ടെ ദളിതനെന്ന മനുവിന്റെ അളിഞ്ഞ ആജ്ഞയുടെ നടത്തിപ്പുകാരായാണ് അധികാരികള്‍ മാറിയത്.

സര്‍ക്കാര്‍ ഭൂമിയില്‍ അശാന്ത കലാകാരനോ ദളിതനോ വഴിമുടക്കാന്‍ ആരാണ് അവകാശി ചമഞ്ഞത്? വ്യാജ അധികാരികളെ ആദരിച്ചിരുത്തിയ നീതിബോധം ആരുടേതായിരുന്നു? ഏത് ഉദ്യോഗസ്ഥരുടേതായിരുന്നു? സംഘപരിവാര യോഗിമാരുടെ സംസ്ഥാനമല്ല കേരളം എന്നാണ് നാം പറഞ്ഞുപോന്നത്. ഇന്നിപ്പോള്‍ അങ്ങനെയൊരു തീര്‍ച്ചയും നമുക്കു നഷ്ടമായി. സവര്‍ണ ശാഠ്യത്തിനു വഴങ്ങിയ ആപ്പീസര്‍മാരെ സൂര്യാസ്തമനത്തിനു മുമ്പ് പുറത്താക്കേണ്ടതായിരുന്നു.

അല്ലെങ്കില്‍ നീതിയെന്ന പദം സ്വയം റദ്ദാവും. അന്ധവിശ്വാസം ആയുധം ധരിച്ചെത്തിയാല്‍ ജനാധിപത്യത്തിന് കാവലൊരുക്കേണ്ടവര്‍ പതറാമോ? നിയമം മനുവിന്റേതല്ല. ജനാധിപത്യ കാലത്തേതാണ്. ഭൂതവേഴ്ച്ചാ കുളിരുകൊള്ളുന്ന പിന്‍നോക്കികള്‍ ശ്മശാനങ്ങള്‍ക്ക് കാവല്‍ നില്‍ക്കട്ടെ. മനുഷ്യനെ ആദരിക്കാത്തവന്റെ ഒരു വാക്കും കേള്‍ക്കേണ്ടതോ ഒരു വിശ്വാസവും ആദരിക്കപ്പെടേണ്ടതോ അല്ല. ചത്തിട്ടും ചവിട്ടുന്ന കാലുകള്‍ ഇനി ബാക്കിയാവരുതെന്നും ആസാദ് പറഞ്ഞു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക