'അശാന്തന്റെ അന്ത്യയാത്ര: സവര്‍ണ ശാഠ്യത്തിനു വഴങ്ങിയ ആപ്പീസര്‍മാരെ സൂര്യാസ്തമനത്തിനു മുമ്പ് പുറത്താക്കേണ്ടതായിരുന്നു'- ഡോ: ആസാദ്

ചിത്രകാരനായ അശാന്തന് അന്ത്യയാത്ര നല്‍കാന്‍ സവര്‍ണ സംഘപരിവാരങ്ങളുടെ സമ്മതം യാചിച്ചത് സംസ്ഥാനത്തെ ജനാധിപത്യ സര്‍ക്കാരാണെന്നത് നമ്മെ നടുക്കണമെന്ന് ഡോ: ആസാദ്. അവര്‍ക്കു മുന്നില്‍ കുനിഞ്ഞ് ഒത്തുതീര്‍പ്പുണ്ടാക്കിയത് ഒരു ജനതയുടെ ആത്മാഭിമാനത്തെ കീറി മുറിച്ചുകൊണ്ടാണ്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ തയ്യാറാക്കിയ പന്തലിനും പിച്ചിച്ചീന്തപ്പെട്ട ഛായാചിത്രത്തിനും മുന്നില്‍ പുറംതിണ്ണയില്‍ കിടക്കട്ടെ ദളിതനെന്ന മനുവിന്റെ അളിഞ്ഞ ആജ്ഞയുടെ നടത്തിപ്പുകാരായാണ് അധികാരികള്‍ മാറിയത്.

സര്‍ക്കാര്‍ ഭൂമിയില്‍ അശാന്ത കലാകാരനോ ദളിതനോ വഴിമുടക്കാന്‍ ആരാണ് അവകാശി ചമഞ്ഞത്? വ്യാജ അധികാരികളെ ആദരിച്ചിരുത്തിയ നീതിബോധം ആരുടേതായിരുന്നു? ഏത് ഉദ്യോഗസ്ഥരുടേതായിരുന്നു? സംഘപരിവാര യോഗിമാരുടെ സംസ്ഥാനമല്ല കേരളം എന്നാണ് നാം പറഞ്ഞുപോന്നത്. ഇന്നിപ്പോള്‍ അങ്ങനെയൊരു തീര്‍ച്ചയും നമുക്കു നഷ്ടമായി. സവര്‍ണ ശാഠ്യത്തിനു വഴങ്ങിയ ആപ്പീസര്‍മാരെ സൂര്യാസ്തമനത്തിനു മുമ്പ് പുറത്താക്കേണ്ടതായിരുന്നു.

അല്ലെങ്കില്‍ നീതിയെന്ന പദം സ്വയം റദ്ദാവും. അന്ധവിശ്വാസം ആയുധം ധരിച്ചെത്തിയാല്‍ ജനാധിപത്യത്തിന് കാവലൊരുക്കേണ്ടവര്‍ പതറാമോ? നിയമം മനുവിന്റേതല്ല. ജനാധിപത്യ കാലത്തേതാണ്. ഭൂതവേഴ്ച്ചാ കുളിരുകൊള്ളുന്ന പിന്‍നോക്കികള്‍ ശ്മശാനങ്ങള്‍ക്ക് കാവല്‍ നില്‍ക്കട്ടെ. മനുഷ്യനെ ആദരിക്കാത്തവന്റെ ഒരു വാക്കും കേള്‍ക്കേണ്ടതോ ഒരു വിശ്വാസവും ആദരിക്കപ്പെടേണ്ടതോ അല്ല. ചത്തിട്ടും ചവിട്ടുന്ന കാലുകള്‍ ഇനി ബാക്കിയാവരുതെന്നും ആസാദ് പറഞ്ഞു

Latest Stories

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം