പുകമഞ്ഞ്; ഡല്‍ഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ, സഹായിക്കാമെന്ന് ഐഐടി കാന്‍പുര്‍

ഡല്‍ഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ തയ്യാറെടുത്ത് ആം ആദ്മി സർക്കാർ. പുകമഞ്ഞ് മൂടിയ ഡൽഹിയെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സർക്കാർ നീക്കം.

ഈ മാസം 20,21 തീയതികളില്‍ ഡല്‍ഹി കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിയാണ് എഎപി സര്‍ക്കാരിന് മുന്നിലുള്ളത്. അന്തരീക്ഷ മലിനീകരണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രിഗോപാല്‍ റായി ഇന്ന് ഉച്ചയ്ക്ക് എല്ലാ മന്ത്രിമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. വായുമലിനീകരണ തോത് ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്.

കൃത്രിമ മഴ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായിയും ധനമന്ത്രി അതിഷിയും ഐഐടി കാണ്‍പുര്‍ സംഘവുമായി ചര്‍ച്ച നടത്തി. കൃത്രിമ മഴ പെയ്യിക്കാന്‍ സഹായിക്കാമെന്ന് ഐഐടി കാന്‍പുര്‍ ഡല്‍ഹി സര്‍ക്കാരിന് വാഗ്ദാനം നല്‍കി. ഐഐടി സംഘത്തോട് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പദ്ധതി വെള്ളിയാഴ്ച ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. ഡല്‍ഹിയിലെ വിഷവായുവിന്റെ അളവ് കുറയ്ക്കാന്‍ എടുത്ത നടപടികള്‍ സംബന്ധിച്ച് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. സുപ്രീം കോടതി അനുമതി നല്‍കിയാല്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും.

കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്നാണ് ഐഐടി സംഘം പറയുന്നത്. നവംബര്‍ 20 ,21 തീയതികളില്‍ ഡല്‍ഹിയിലെ അന്തരീക്ഷം മേഘാവൃതമാകാന്‍ സാധ്യതയുണ്ട്. അനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഞങ്ങളതിന്റെ പഠനത്തിലേക്ക് കടക്കുമെന്നും ഐഐടി സംഘം വ്യക്തമാക്കി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ