അർജുനായി 14-ാം ദിനം: കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം പുഴയില്‍ തിരച്ചില്‍; തൃശൂരിൽ നിന്ന് ഡ്രഡ്ജിംഗ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഷിരൂരിലേക്ക്

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക്. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. ഇന്നലെ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായിരുന്നില്ല. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.

വരുന്ന 21 ദിവസം ഷിരൂരിൽ മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്താനുള്ള സർക്കാർ നീക്കം. ശക്തമായ മഴയാണ് ഷിരൂരിൽ പെയ്യുന്നത്. ഈ സാഹചര്യത്തിൽ തിരച്ചിൽ ദുഷ്കരമാണ്. പുഴയുടെ അടിയൊഴുക്ക് ദൗത്യസംഘത്തിന് വെല്ലുവിളിയാണ്. അർജുനയുള്ള തിരച്ചിൽ താൽകാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം. എന്നാൽ ഈ നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ​

അതേസമയം തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഇന്ന് ഷിരൂരിൽ എത്തും. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കും. കാർ മാർഗ്ഗമാണ് ഇവർ പുറപ്പെട്ടിരിക്കുന്നത്. രണ്ട് അസി ഡയറക്ടർ, മിഷീൻ ഓപ്പറേറ്റർ എന്നിവരാണ് സംഘത്തിലുള്ളത്. അസിസ്റ്റന്റ് വിവൻസി എജെ, പ്രതീഷ് വിഎസ് എന്നിവരും ഓപ്പറേറ്റർ കം ടെക്നീഷ്യനുമാണ് സംഘത്തിലുള്ളത്.

Latest Stories

ബെംഗളൂരു ദുരന്തം; ആർസിബി ടീമിൻ്റെ സ്വീകരണ പരിപാടി നടത്തിയത് പൊലീസ് മുന്നറിയിപ്പ് അവഗണിച്ച്

'നരേന്ദ്രാ, കീഴടങ്ങുക'; രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തള്ളി ശശി തരൂർ, കേന്ദ്രസർക്കാരിന് പിന്തുണ

IPL 2025: താന്‍ അമിത പ്രതിഫലമാണ് വാങ്ങുന്നതെന്ന് ആ താരം പറഞ്ഞു, മറ്റൊരു ഇതിഹാസവും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല, വെളിപ്പെടുത്തി മുന്‍ ക്രിക്കറ്റര്‍

ഇത് മണിരത്‌നത്തിന്റെ ഇന്ത്യന്‍ 2, ദുല്‍ഖര്‍ ഗ്രേറ്റ് എസ്‌കേപ്പ്..; നിരാശപ്പെടുത്തി 'തഗ് ലൈഫ്'! പ്രേക്ഷക പ്രതികരണം

വാട്ടര്‍ മെട്രോ ബോട്ട് ഹൈക്കോര്‍ട്ട് ടെര്‍മിനല്‍ ജെട്ടിയില്‍ ഇടിച്ചു; പരിക്കേറ്റ യാത്രക്കാരോട് ക്ഷമാപണം നടത്തി കെഎംആര്‍എല്‍; അന്വേഷണം പ്രഖ്യാപിച്ചു

കഞ്ചാവ് കേസ്; യു പ്രതിഭയുടെ മകൻ ഉൾപ്പടെ 7 പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു, കേസിൽ രണ്ട് പ്രതികൾ മാത്രം

കര്‍ണാടക ഇടഞ്ഞ് തന്നെ, 'തഗ് ലൈഫി'ന് വരിക കോടികളുടെ നഷ്ടം; ഭാഷാ വിവാദം അവസാനിക്കുന്നില്ല..

'ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെസി വേണുഗോപാൽ, ആഹ്ളാദ നൃത്തമാടുകയാണ് ഇപ്പോൾ യുഡിഎഫ്'; മന്ത്രി മുഹമ്മദ് റിയാസ്

പാവങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കരുത്; ഏത് രാഷ്ട്രീയ നേതാവായാലും അംഗീകരിക്കാനാകില്ല; കെസി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് സിപിഎം

അത്രയ്ക്കങ്ങ് സൂം ചെയ്യണ്ട..; പാപ്പരാസികളോട് നടി അപൂര്‍വ്വ, വീഡിയോ