ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍; നടിയെ ആക്രമിച്ച കേസില്‍ വിധിന്യായത്തിലെ പാകപ്പിഴകള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ശക്തമായ തെളിവുണ്ടായിട്ടും സാക്ഷിമൊഴികളടക്കം വിചാരണ കോടതി നിസാരമായി തള്ളിക്കളഞ്ഞു, കൃത്യത്തിലേക്കുള്ള ഗൂഢാലോചനയെ കുറിച്ച് കോടതി ഒന്നും പറഞ്ഞില്ല

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍. ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന പ്രോസിക്യൂഷന്റെ നിലപാട് ഹൈക്കോടതിയെ അറിയിച്ചു അപ്പീല്‍ നല്‍കി സര്‍ക്കാര്‍. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചു എന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.

അപ്പീല്‍ നല്‍കാനുള്ള സമയപരിധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല എന്നതാണ് പ്രോസിക്യൂഷന്റെ ഏറ്റവും വലിയ പരാതിയായി അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും സര്‍ക്കാര്‍ അപ്പീലില്‍ ചോദ്യംചെയ്തിരിക്കുന്നത്. ദിലീപിനെതിരായ ചില സാക്ഷിമൊഴികളെ നിസാരമായ കാരണങ്ങളുടെ പേരില്‍ അവഗണിച്ചുവെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. ദിലീപിനെക്കൂടാതെ, കേസില്‍ വിട്ടയച്ച ചാര്‍ളി, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരേയും കേസില്‍ ശിക്ഷിക്കണം എന്ന ആവശ്യമാണ് അപ്പീലിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 400 പേജുകളുള്ള വിശദമായ അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

1000 പേജിലധികമുള്ള വിധിന്യായത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള അപ്പീലാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് എന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ചെയ്ത കുറ്റത്തിന് കിട്ടാവുന്നതില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് അവര്‍ക്ക് കോടതി നല്‍കിയതെന്നും അപ്പീലില്‍ ആക്ഷേപമുണ്ട്.

കേസില്‍ ഗൂഢാലോചനയും ആക്രമണ കാരണവും കാണിക്കുന്ന എല്ലാ തെളിവുകളും കോടതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള പ്രതികളുടെ ഗൂഢാലോചന മാത്രമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. അല്ലാതെ, കൃത്യത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഗൂഢാലോചനയേ നടന്നിട്ടില്ല എന്ന തരത്തിലാണ് കോടതി നിരീക്ഷണം. ഇത് തെറ്റായ കണ്ടെത്തലാണ് എന്നാണ് പ്രോസിക്യൂഷന്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കുറ്റം ചെയ്തതായി തെളിഞ്ഞ സ്ഥിതിക്ക് അവര്‍ക്ക് പരമാധവി ശിക്ഷ നല്‍കണമായിരുന്നു എന്നും അപ്പീലില്‍ പറയുന്നു.

Latest Stories

മുന്‍നിര നടിയുമായി വിജയ്ക്ക് ബന്ധം; വിവാഹമോചന ഹര്‍ജി നല്‍കി ഭാര്യ സംഗീത

ക്യാപ്റ്റന്‍ പിണറായി തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മുഖ്യമന്ത്രി തന്നെ നയിക്കുമെന്ന് എംഎ ബേബി; അടുത്ത മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിന് ശേഷം തീരുമാനിക്കും

എപ്‌സറ്റീന്‍ ഫയലില്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിയ്ക്ക് മോദി സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്; കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ബിജെപി മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി

'കേരളാ സ്റ്റോറി 2' റിലീസ് ചെയ്യും, 'ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല'; ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്

'ഇതുവരെയും പങ്കുവയ്ക്കാത്ത വിലപ്പെട്ട നിമിഷങ്ങൾ' ; വിവാഹചിത്രങ്ങളുമായി സംവൃത സുനിൽ

'കെഎസ് യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീട്ടിലെ ബോംബേറിന് പിന്നില്‍ സിപിഎം'; ബോംബേറ് 'രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ' മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍

ഡിഎംകെ പാളയത്തില്‍ ഒപിഎസ്; ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍സെല്‍വം ഇനി സ്റ്റാലിനൊപ്പം

'വീട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് കോടികള്‍ പിരിച്ചെടുത്തു 19 മാസം പിന്നിട്ടപ്പോള്‍ ഒരു കല്ല് മാത്രമിട്ട് ജനങ്ങളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്'; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന കല്ലിടല്‍ നാടകമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണം, കേന്ദ്രസര്‍ക്കാരിന് ലജ്ജ തോന്നണമെന്ന് എംകെ സ്റ്റാലിന്‍; ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും

കോടതിയലക്ഷ്യം: നടപടിയിൽ ഭയന്ന് നിർമാതാക്കൾ; 'കേരള സ്റ്റോറി 2'ന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തു