സ്ത്രീകളുടെ അവകാശ പോരാട്ടത്തെ കമ്യൂണിസ്റ്റ് ഇങ്ങനെയാണോ നേരിടേണ്ടത്? പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി ഡി രാംദേവി

തമിഴ്‌നാട് മധുരയില്‍ നടക്കുന്ന 24ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സമീപിക്കേണ്ടത് ഇങ്ങനെയാണോ എന്ന് ചോദ്യമുയര്‍ന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തിലാണോ സമരത്തിനെതിരെ പ്രതികരിക്കേണ്ടത്? രണ്ട് മാസമായിട്ടും സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു പൊതുപ്രക്ഷോഭത്തെ ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാടിനെതിരെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചോദ്യം ഉയര്‍ന്നു.

ആന്ധ്രയില്‍ നിന്നുള്ള പ്രതിനിധിയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. സ്ത്രീകള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. മുറിച്ച മുടി കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍ ഒരു മന്ത്രി സമരക്കാരെ വെല്ലുവിളിച്ചു. ഒരു പൊതുസമരത്തെ ഇങ്ങനെയാണോ ഇടത് സര്‍ക്കാര്‍ നേരിടേണ്ടതെന്ന് ആന്ധ്രയില്‍ നിന്നുള്ള ഡി രാംദേവി ചോദിച്ചു.

കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് ഡി രാംദേവി എല്‍ഡിഎഫ് സര്‍ക്കാരിനെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അതേസമയം ആശ വര്‍ക്കര്‍മാര്‍ രാജ്യമെമ്പാടും ചൂഷണത്തിന് ഇരയാവുകയാണെന്ന് ബൃന്ദ കാരാട്ട് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ആശാപ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിച്ചാല്‍ അവര്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകും. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് അവകാശപ്പെടാം. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി യുപിഎ സര്‍ക്കാര്‍ ആശമാരെ സന്നദ്ധ സേവകരായി മാത്രം പരിഗണിക്കുന്നതിനെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. താനടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍, യുപിഎ സര്‍ക്കാറും പിന്നീടു വന്ന ബിജെപി സര്‍ക്കാറും ആശമാരെ തൊഴിലാളികളായി അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക