അമ്പൂരി കൊലപാതകം: രാഖി നെയ്യാറ്റിൻകരയിലെ ബസ് സ്റ്റാന്റിലൂടെ നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തു കൂടെ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21- ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും രാഖിയുടെ അച്ഛന്‍ ഒരു വാർത്ത ചാനലിനോട് പറഞ്ഞിരുന്നു.

അതേസമയം,  പ്രതിയായ അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനുള്ളില്‍ കീഴടങ്ങുമെന്നാണ് അഖില്‍  പറഞ്ഞത്. കൊല്ലപ്പെട്ട രാഖിയെ നാല് വര്‍ഷമായി അറിയാമെന്നും ഇയാള്‍ പറയുന്നു. രാഖിയെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും അഖില്‍ പറഞ്ഞു. അഖിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചതായാണ് സൂചന.  കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ആദര്‍ശിനെ കോടതി റിമാന്‍ഡ് ചെയ്തു. അഖിലിനും രാഹുലിനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ യുവതിയുടെ ഫോണിനെ കുറിച്ച് ഇതുവരെ തെളിവൊന്നും ലഭിച്ചില്ല.

അമ്പൂരി കൊലപാതകത്തില്‍ മക്കള്‍ കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെയെന്ന് കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും പിതാവ് രാജപ്പന്‍ നായര്‍ പ്രതികരിച്ചു. വീടിന്റെ പുറകുവശത്തെ രാഖിയുടെ മൃതദേഹം കണ്ടെത്തിയ ദിവസവും വ്യാഴാഴ്ച രാവിലെയും  അഖിലിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാരനാണെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും രാജപ്പന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അഖിലും രാഖിയും സ്ഥിരമായി ഫോണില്‍ സംസാരിക്കുമായിരുന്നു. പിന്നീട് അഖിലിന്റെ വിവാഹം അന്തിയൂര്‍കോണം സ്വദേശിനിയുമായി ഉറപ്പിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടങ്ങിയതെന്ന് രാജപ്പന്‍ നായര്‍ പറയുന്നു. വിവാഹംചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലിനെ രാഖി ഇടയ്ക്കിടെ വിളിച്ചിരുന്നുവെന്നും അഖിലിന്റെ പ്രതിശ്രുതവധുവിനോട് ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാന്‍ ശ്രമിച്ചിരുന്നവെന്നും രാജപ്പന്‍ നായര്‍ വെളിപ്പെടുത്തി.

പുതിയതായി നിര്‍മ്മിക്കുന്ന വീടിന് എടുത്തിട്ടുള്ള വായ്പയുടെ അവസാനഘട്ട തുക വാങ്ങുന്നതിനായിട്ടാണ് ഒരുമാസത്തെ ലീവെടുത്ത് മേയ് 30-ന് അഖില്‍ നാട്ടിലെത്തിയത്. ജൂണ്‍ 21ന് ബാങ്കില്‍ പോയി വന്ന ശേഷം സുഹൃത്തിന്റെ കാറില്‍ രാഖിയെ കൊണ്ടു വരികയും പിന്നീട് അമരവിളയ്ക്കു സമീപം ഇറക്കി വിടുകയും ചെയതു. പിന്നീട് മറ്റൊരു ബൈക്കില്‍ കയറി രാഖി അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ വരികയുും വാക്കേറ്റം നടന്നുവെന്നും അറിയാന്‍ കഴിഞ്ഞതായി രാജപ്പന്‍ നായര്‍ പറഞ്ഞു.

മക്കള്‍ കൊലപാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, കുറ്റക്കാരെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലും രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് ഇവര്‍ തമ്മില്‍ നല്ല സുഹൃത്തുകളായി മാറിയെന്നുമാണ് മകനില്‍ നിന്ന് അറിഞ്ഞതെന്നും അഖിലിന്റെ അമ്മ പറയുന്നു.

21-ന് വൈകീട്ട് വീട്ടില്‍ നിന്നും ജോലിസ്ഥലത്ത് പോകുന്നെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. കൊലപാതകം നടന്നത് അന്ന് രാത്രി എട്ടരയ്ക്ക് ശേഷമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിനു ശേഷം പ്രതികള്‍ രാഖിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീട്ടുകാര്‍ക്ക് സന്ദേശവുമയച്ചിരുന്നു. താന്‍ ചെന്നൈയിലേക്കു പോകുന്നുവെന്നായിരുന്നു രാഖിയുടെ പേരിലുള്ള സന്ദേശം.

ഇതെല്ലാം ആസ്രൂത്രിത കൊലപാതകം എന്ന നിഗമനത്തിലേക്കാണ് പൊലീസിനെ നയിക്കുന്നത്. കൂടാതെ കൊലയ്ക്കു ശേഷം പൂര്‍ണനഗ്നയാക്കിയായിരുന്നു മൃതദേഹം കുഴിച്ചു മൂടിയത്. രാഖിയുടെ വസ്ത്രങ്ങള്‍ പൊലീസിന് കണ്ടെത്താനായില്ല. നാലടി താഴ്ചയുള്ള കുഴിയാണ് മൃതദേഹം മറവു ചെയ്യാനായി പ്രതികളെടുത്തതും എന്നതും ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക