ഇ ബാലാനന്ദനെ പാര്‍ട്ടി മറന്നെന്ന് ആക്ഷേപം; ജന്മശതാബ്ദിയിലും എങ്ങുമെത്താതെ സ്മാരകം

സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന ഇ ബാലാനന്ദനെ പാര്‍ട്ടി മറന്നെന്ന് ആക്ഷേപം ഉയരുന്നു. ഇ ബാലാനന്ദന്റെ ജന്മശതാബ്ദി വിപുലമായി ആചരിക്കാന്‍ സിപിഎം തയ്യാറാകാത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ബാലാനന്ദന്റെ സ്മാരകത്തിലും നിര്‍മ്മാണം വൈകുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

2013ല്‍ പ്രകാശ് കാരാട്ട് നോര്‍ത്ത് കളമശ്ശേരിയില്‍ ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷനായി കല്ലിട്ടെങ്കിലും നിര്‍മ്മാണം അനശ്ചിതത്വത്തില്‍ തുടരുകയാണ്. സ്മാരകം നിര്‍മ്മിക്കാന്‍ വാങ്ങിയ 12 സെന്റ് ഭൂമിയില്‍ 11 വര്‍ഷം കൊണ്ട് ആകെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനം കെട്ടിടത്തിന്റെ പൈലിംഗ് മാത്രമായിരുന്നു. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.

ഇ ബാലാനന്ദന്‍-ടികെ രാമകൃഷ്ണന്‍ സ്മാരകത്തിന് വേണ്ടി ജനങ്ങളില്‍ നിന്ന് 1.40 കോടി രൂപ പിരിച്ചെടുത്തിരുന്നു. തൊഴിലാളി പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, ഓഫീസ് മുറി, ചര്‍ച്ചകള്‍ക്കും ക്ലാസുകള്‍ക്കുമുള്ള ഇടം തുടങ്ങിയവയായിരുന്നു പദ്ധതി പ്രകാരം സ്മാരക മന്ദിരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എല്ലാം പദ്ധതികളായി ഒതുങ്ങിപ്പോയെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ ഒരു വിഭാഗം പറയുന്നത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ