ഒന്‍പത് മണി കഴിഞ്ഞാലും ഇനി മദ്യം ലഭിക്കും; വരിയില്‍ ആളുണ്ടെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കില്ല; നിര്‍ണായക തീരുമാനവുമായി ബെവ്‌കോ

സംസ്ഥാനത്ത് മദ്യപന്മാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബെവ്‌കോ. രാത്രി 9 വരെയാണ് സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ നീണ്ട നിരയില്‍ നേരത്തെ ഇടം പിടിച്ചാലും 9 മണിയ്ക്കുള്ളില്‍ കൗണ്ടറിലെത്തിയില്ലെങ്കില്‍ മദ്യം ലഭിക്കില്ല. നിരാശയോടെ മടങ്ങേണ്ടി വരുന്നവര്‍ക്ക് തുടര്‍ന്നുള്ള അവസരം ബാറുകളില്‍ മാത്രമാണ്.

എന്നാല്‍ ബാറുകളില്‍ നിന്ന് മദ്യം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വില സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല. ആയിരം രൂപയോ അതില്‍ താഴെയോ വരുമാനമുള്ള ദിവസക്കൂലിക്കാര്‍ക്ക് ഉള്‍പ്പെടെ ബാറില്‍ നിന്ന് മദ്യം വാങ്ങുന്നത് കുടുംബത്തിന്റെ സാമ്പത്തിക നിലയ്ക്ക് തന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഇതിനൊരു പരിഹാരമാണ് ബെവ്‌കോയുടെ പുതിയ തീരുമാനം. രാത്രി 9 കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയില്‍ ആളുണ്ടെങ്കില്‍ ഔട്ട്‌ലറ്റ്‌ലെറ്റുകള്‍ അടയ്ക്കാന്‍ പാടില്ലെന്നാണ് ബെവ്‌കോയുടെ പുതിയ ഉത്തരവ്. വരിയില്‍ നില്‍ക്കുന്ന അവസാന ഉപഭോക്താവിനും മദ്യം നല്‍കിയതിന് ശേഷം മാത്രമേ ഔട്ട്‌ലെറ്റ് അടയ്ക്കാന്‍ പാടുള്ളൂ.

വെയര്‍ഹൗസ് മാനേജരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഷോപ്പ് ഇന്‍ ചാര്‍ജുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ പല ഔട്ട്‌ലറ്റ്‌ലെറ്റുകളിലും ഒമ്പത് മണി കഴിഞ്ഞാലും വരിയില്‍ ആളുകളുണ്ടാകും. ചില ഔട്ട്‌ലറ്റ്‌ലെറ്റുകള്‍ക്ക് സമയം കഴിഞ്ഞതിന്റെ പേരില്‍ മദ്യം നല്‍കാന്‍ വിസമ്മതിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി