'ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നു, അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ല'; എം എ ബേബി

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ലെന്ന് പറഞ്ഞ ഇമ ബേബി കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു.

ഐഷയെ മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇത്. എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഐഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

ഐഷാ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നുവെന്നും അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും എംഎ ബേബി കൂട്ടിച്ചേർ‌ത്തു. കേരള കോൺ​ഗ്രസ് എം മുന്നണിവിടുമെന്ന വാർത്തകളിലും എംഎ ബേബി പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം എന്ന നിലപാട് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ഉണ്ടായാൽ ജോസ് കെ മാണി തന്നോട് പറയുന്ന ആളാണെന്ന് എംഎ ബേബി പറഞ്ഞു.

അതേസമയം മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജെ മേഴ്സികുട്ടിയമ്മ ഇന്നലെ രംഗത്തെത്തിയിരുന്നു. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്ന് ജെ മേഴ്സികുട്ടിയമ്മ കുറ്റപ്പെടുത്തി. ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ലെന്നും ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.

മൂന്ന് തവണ എൽഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്. വർഗവഞ്ചനയെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒപ്പം നില്കാൻ ആണെങ്കിൽ എങ്ങനെയാണ് യുഡിഎഫിൽ പോകുക. അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നതെന്നും ജെ മേഴ്സികുട്ടിയമ്മ ചോദിച്ചു.

Latest Stories

നമ്മളൊക്കെ എത്ര ചെറിയവരാണല്ലേ? എന്ന് ശ്രീനി ചോദിച്ചു, ആ കത്ത് വായിച്ച് ഏങ്ങിയേങ്ങി കരഞ്ഞു; ഓർമക്കുറിപ്പ് പങ്കുവച്ച് സത്യൻ അന്തിക്കാട്

'ഹോട്ടലിൽ എത്തിയത് യുവതിയുമായി സംസാരിക്കാനെന്ന് രാഹുലിന്റെ മൊഴി, പീഡന പരാതിയിൽ മറുപടിയില്ല'; ലാപ്ടോപ്പ് കണ്ടെത്താൻ പാലക്കാടും വടകരയിലും കൂടുതൽ പരിശോധന

'കലയുടെ മഹാപൂരത്തിന് തൃശ്ശൂരിൽ തിരിതെളിഞ്ഞു'; 64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

'എന്റെ അച്ഛനമ്മമാർക്കൊപ്പം കാണാൻ പറ്റാത്ത ഒരു സീനുകളും ചെയ്യില്ല'; ടീസർ വിവാദത്തിനിടെ വൈറലായി പഴയ ഇന്റർവ്യൂ; യഷിനെ ട്രോളി ആരാധകർ!

എം എസ് ധോണിയും കോഹ്‌ലിയും അല്ല, ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ: യുസ്‌വേന്ദ്ര ചഹൽ

സിനിമാ മേഖലയെ സർക്കാർ കാണുന്നത് കറവപ്പശുവായി, കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു; കഴിഞ്ഞ പത്തുകൊല്ലം ഒരു ചുക്കും ചെയ്തിട്ടില്ല : ജി. സുരേഷ് കുമാർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം, രാഹുലിന്‍റെ ഫോണുകള്‍ തുറക്കാനും നീക്കം

'ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല പണം തിരിമറി നടത്താനാണ് താല്പര്യം'; ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഹൈക്കോടതി വിമര്‍ശനം

'പരിക്ക് പറ്റിയ സുന്ദറിനെ ബാറ്റിംഗിന് അയച്ചു, ശുഭ്മൻ ഗില്ലിനായിരുന്നു ഈ അവസ്ഥയെങ്കിൽ ടീം ഇങ്ങനെ ചെയ്യില്ലായിരുന്നു'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

വിജയ കുതിപ്പ് തുടരാൻ ഇന്ത്യ, തിരിച്ചുവരവിന് കിവികൾ; രണ്ടാം ഏകദിനം ഇന്ന്