കപ്പലിലെ തീയണയ്ക്കാന്‍ വ്യോമസേന ഹെലികോപ്ടര്‍; ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമം

കേരള തീരത്തോട് ചേര്‍ന്ന് കോഴിക്കോട് പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ശ്രമം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വഴി ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ടാങ്കില്‍ 2,000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമുണ്ട്. കോസ്റ്റ് ഗാര്‍ഡും പോര്‍ബന്ദറിലെ മറൈന്‍ എമര്‍ജന്‍സി സെന്ററും ചേര്‍ന്ന് കപ്പല്‍ കേരളതീരത്തുനിന്ന് പരമാവധി അകലേക്ക് നീക്കാനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൂര്‍ണമായും തീയണച്ച് കപ്പല്‍ പരമാവധി അകലത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്.

കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലോക്കിനു മുന്നിലെ കണ്ടെയ്‌നര്‍ ഭാഗം വരെ തീയും പൊട്ടിത്തെറിയും ഇന്നലെ രാത്രി വരെയും ഉണ്ടായിരുന്നു. മുന്‍ഭാഗത്തെ തീ നിയന്ത്രണ വിധേയമായതാണ് അല്‍പം ആശ്വാസമായത്. കനത്ത പുകയുണ്ട്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ ഇടത്തേക്കു ചെരിഞ്ഞാണ് നില്‍ക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. കണ്ടെയ്‌നറുകളില്‍ തട്ടി പ്രൊപ്പലര്‍ തകരാമെന്നതിനാല്‍ മറ്റു കപ്പലുകള്‍ക്ക് അടുത്തേയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമുദ്രപ്രഹരി, സചേത് എന്നിവയില്‍ നിന്ന് ശക്തമായി വെള്ളം പമ്പുചെയ്ത് കപ്പല്‍ തണുപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു.

തിങ്കളാഴ്ച രാവിലെ 9.50ന് അഴീക്കല്‍ തീരത്തിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ അഗ്‌നിക്കിരയായ കപ്പലിലെ തീ അണയ്ക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കോസ്റ്റ്ഗാര്‍ഡ്. അറബിക്കടലില്‍ അഗ്‌നിക്കിരയായ വാന്‍ ഹയി 503 കപ്പലില്‍ പ്രവേശിക്കാന്‍ കോസ്റ്റ്ഗാര്‍ഡിനു കഴിഞ്ഞിട്ടും കപ്പല്‍ വലിച്ചു നീക്കേണ്ടിയിരുന്ന ടഗ് വൈകിയെന്നതടക്കം ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കപ്പല്‍ കമ്പനിയില്‍ നിന്നും ആവശ്യമായ ഒരു സഹായവും ലഭിച്ചില്ല എന്ന് വ്യക്തമാക്കിയാണ് കത്തയച്ചിരിക്കുന്നത്. ദുരന്തത്തില്‍ അകപ്പെട്ട കപ്പലിലെ രക്ഷാദൗത്യത്തിനു വേണ്ട അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കപ്പല്‍ കമ്പനിക്കും സാല്‍വേജ് കമ്പനിക്കുമെതിരെ ക്രിമിനല്‍ നിയമനടപടികളടക്കം ആരംഭിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

2000 ടണ്‍ കപ്പല്‍ ഓയിലും, 240 ടണ്‍ ഡീസല്‍ ഓയിലും കപ്പലിലുണ്ടെന്നതാണ് അപകടസാധ്യത കൂട്ടുന്നത്. കപ്പലില്‍ ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതില്‍ 671 കണ്ടെയ്‌നുകള്‍ ഡെക്കിലാണ്. കാര്‍ഗോ മാനിഫെസ്റ്റ് പ്രകാരം, ഇതില്‍ 157 ഇനങ്ങള്‍ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ടെന്നത് തീപിടുത്തത്തിന് പിന്നാലെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. 21,600 കിഗ്രാമിനടുത്ത് റെസിന്‍ സൊല്യൂഷന്‍ കപ്പലിലുണ്ടായിരുന്നു. പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതില്‍ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്. പലതരം ആസിഡുകളും ആള്‍ക്കഹോള്‍ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്.

Latest Stories

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!