തിരഞ്ഞെടുപ്പിനു ശേഷം കാവല്‍ക്കാരന്‍ ജയിലില്‍ പോകുമെന്ന് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ജയിലില്‍ പോകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ വന്‍ അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നാഗ്പൂരില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുള്ള “അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍” എന്നിവയെ കുറിച്ചാണ് രാഹുല്‍ പ്രസംഗത്തില്‍ ഉടനീളം പ്രതിപാദിച്ചത്. മോദി സര്‍ക്കാര്‍ 50 കോടി രൂപ വരുന്ന ഓരോ റഫാല്‍ ജെറ്റിനും 1,600 കോടി രൂപയാണ് മുടക്കിയത്. മോദി നേരിട്ട് ഫ്രഞ്ച് സര്‍ക്കാരുമായി ഇടപെട്ടു. അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അത് അറിഞ്ഞിരുന്നില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പരീക്കര്‍ ഈ കരാറില്‍ ചില തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അറിഞ്ഞു. ഇത് അദ്ദേഹവും പല തവണ പല രീതിയില്‍ വ്യക്തമാക്കി.

അനില്‍ അംബാനി, വിജയ് മല്യ, ഗൗതം അദാനി, നിരവ് മോഡി, മെഹുല്‍ ചോക്‌സി തുടങ്ങിയവരെ രക്ഷപ്പെടാന്‍ മോദി സര്‍ക്കാര്‍ സഹായിച്ചു. അവര്‍ കോടിക്കണക്കിന് രൂപയുമായി രക്ഷപ്പെട്ടപ്പോള്‍ മോദി മൗനം പാലിക്കുകയായിരുന്നു. മോദി അവരെ ഭായി എന്നാണു വിളിക്കുന്നത്. മോദി അയാളെ കാവല്‍ക്കാരനാണ് പറയുന്നത്. പ്രധാനമന്ത്രിയാക്കുന്നതിനല്ല. തിരഞ്ഞെടുപ്പിനു ശേഷം അന്വേഷണം നടക്കും. ചൗക്കിദാര്‍ ജയിലില്‍ പോകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ