അടിമുടി ക്രമക്കേട്; കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റില്‍ കൂടുതല്‍ അന്വേഷണം; കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി

കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വ്യാജമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കൈപറ്റിയവര്‍ ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ കുട്ടിയെ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27ന്. സിഡബ്‌ള്യൂസി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തല്‍.ശരിയായ അച്ഛനമ്മമാര്‍ നല്‍കിയ മേല്‍വിലാസവും തെറ്റാണ്.ഫോണ്‍ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബര്‍ ആറിനാണ് ഇവര്‍ ജനന സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോ എന്നും പരിശോധിക്കും.സിഡബ്‌ള്യൂസി വിഷയത്തില്‍ അന്വേഷണം തുടങ്ങി

അതേസമയം, എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ നിന്നു വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് നല്‍കിയ പരാതിയിലും നഗരസഭയിലെ ജനന മരണ റജിസ്‌ട്രേഷന്‍ വിഭാഗത്തിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് എ.എന്‍.രഹ്ന നല്‍കിയ പരാതിയിലും മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ എ.അനില്‍കുമാറിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അനില്‍കുമാറിനെ വെള്ളിയാഴ്ച വൈകിട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജനുവരി 31ന് ഉച്ചയ്ക്ക് 12.05ന് തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതില്‍ അനുപ്രിയ ഹൗസില്‍ അനൂപ്കുമാര്‍സുനിത ദമ്പതികള്‍ക്കു പെണ്‍കുഞ്ഞ് പിറന്നുവെന്നു കാണിച്ചു ഫെബ്രുവരി ഒന്നിനാണ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. വിവരങ്ങള്‍ എഴുതി നല്‍കിയ ജനന റിപ്പോര്‍ട്ടില്‍ ഐപി നമ്പര്‍ ‘137 എ’ എന്നാണ് എഴുതിയിരുന്നത്.

ഇരട്ടക്കുട്ടികള്‍ ഉണ്ടാകുമ്പോഴാണ് ‘എ, ബി’ എന്നു രേഖപ്പെടുത്താറുള്ളത്. ഈ നമ്പറില്‍ സംശയം തോന്നിയ താന്‍ ലേബര്‍ റൂമില്‍ നേരിട്ടെത്തി നഴ്‌സുമാരോട് അന്വേഷിച്ചതില്‍ അനൂപ്കുമാര്‍സുനിത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായ ഒരു പ്രസവവും അവിടെ നടന്നിട്ടില്ലെന്നു വ്യക്തമായെന്നാണ്

രഹ്നയുടെ പരാതിയില്‍ പറയുന്നത്. 2ന് മെഡിക്കല്‍ സൂപ്രണ്ടിനെയും മുനിസിപ്പല്‍ അധികാരികളെയും വിവരം അറിയിച്ചുവെന്നും രഹ്ന പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനില്‍കുമാറിനെ ചോദ്യം ചെയ്യുമ്പോള്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു പൊലീസ് പറഞ്ഞു.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്