വീണ്ടും റേസിംഗിനിടെ അപകടം; നെയ്യാറില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

തിരുവനന്തപുരത്ത് ബൈക്ക് റേസിംഗിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. നെയ്യാർഡാം റിസർവോയറിന് സമീപമാണ് അപകടം . ഇവിടെ സ്ഥിരം ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കവെയാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്.

യുവാക്കൾ ബൈക്ക് റേസിംഗ് നടത്തവെ അതുവഴി വന്ന നാട്ടുകാരിൽ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി. വട്ടിയൂർക്കാവ് സ്വദേശിയായ ഉണ്ണികൃഷ്‌ണനാണ് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ നാട്ടുകാരുടെ മർദ്ദനവും ഇവർക്ക് ഏൽക്കുന്നത് കാണാം. ഉണ്ണികൃഷ്‌ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ബൈക്കുകളിലായി ഏഴു യുവാക്കളാണ് റേസിംഗ് നടത്തിയതെന്നാണ് സൂചന. നെയ്യാർഡാം റിസർവോയർ പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാർ നിരന്തരം പരാതിപെട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ആറുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് സമാനരീതിയിൽ ഉള്ള അപകടമുണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം