തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ചുള്ള വേട്ടയാടല്‍; നിക്ഷേപങ്ങള്‍ കണ്ടുകെട്ടിയിട്ടില്ല; വാര്‍ത്തകള്‍ വ്യാജമെന്ന് എസി മൊയ്തീന്‍

തന്റെ പേരിലുള്ള നിക്ഷേപങ്ങള്‍ ഇഡി കണ്ടുകെട്ടിയെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എ സി മൊയ്തീന്‍ എംഎല്‍എ. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന 40 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടുകെട്ടിയെന്നുള്ള വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് അദേഹം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. തന്റെ ബാങ്ക് അക്കൗണ്ടുകളോ നിക്ഷേപമോ കണ്ടുകെട്ടിയിട്ടില്ല.

കഴിഞ്ഞ ആഗസ്ത് 22 നാണ് വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. അന്ന് ഒരു രേഖയും കസ്റ്റഡിയിലെടുത്തിട്ടില്ല. എന്നാല്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള ഏതാനും നിക്ഷേപങ്ങള്‍ മരിവിപ്പിച്ചുവെന്നു കാണിച്ച് അറിയിപ്പ് നല്‍കി. അടുത്തദിവസം ഇഡി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ 28 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ചതായി മാധ്യമങ്ങളെ അറിയിച്ചു.

മരവിപ്പിച്ചുവെന്ന് പറയുന്ന, ഭാര്യയുടേയും മകളുടേയും സ്ഥിരനിക്ഷേപങ്ങളുടെ ഉറവിടമടക്കം രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മന്ത്രി, നിയമസഭാ അംഗം എന്ന നിലയില്‍ തന്റെ വരുമാനം തിരുവനന്തപുരം ട്രഷറി അക്കൗണ്ടില്‍നിന്നും ഭാര്യയുടെ പേരില്‍ വടക്കാഞ്ചേരി യൂണിയന്‍ ബാങ്ക് ശാഖയിലേക്ക് മാറ്റി. 10 ലക്ഷം രൂപ ഈ നിക്ഷേപമാണ്. ഇത് മരവിപ്പിച്ചതായി അറിയിച്ചപ്പോള്‍ കൃത്യമായ രേഖകളും ഹാജരാക്കി.

ഭാര്യ ആരോഗ്യവകുപ്പില്‍നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപ മച്ചാട് പരസ്പര സഹായ സഹകരണ സംഘത്തിലേക്ക് ചെക്ക് മുഖേന നല്‍കി സ്ഥിരനിക്ഷേപമാക്കി. പിന്നീട് ഈ നിക്ഷേപം മകളുടെ പേരില്‍ അതേ സംഘത്തിലുള്ള അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇതാണ് മരവിപ്പിച്ചതായി പറയുന്നത്. ഇക്കാര്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജുഡിക്കേറ്റഡ് അതോറിറ്റിയില്‍ അഭിഭാഷകന്‍ മുഖേന അറിയിക്കുകയും ചെയ്തു. ജനപ്രതിനിധി എന്ന നിലയില്‍ തനിക്കും സര്‍ക്കാര്‍ ജീവനക്കാരിയെന്ന നിലയില്‍ ഭാര്യക്കും നിയമവിധേയമായി ലഭിച്ച സംഖ്യയാണിത്.

ഇക്കാര്യത്തില്‍ വിശദീകരണമോ സംശയമോ ഇഡിയും ഉന്നയിച്ചിട്ടില്ല. അഡ്ജുഡിക്കേറ്റഡ് അതോറിറ്റി മുമ്പാകെ കേസ് അന്വേഷണം നടക്കുന്നതിനാല്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കരുത് എന്ന് ഇഡി ആവശ്യപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ചുള്ള വേട്ടയാടലിന്റെ ഭാഗമാണിതെന്നും എ സി മൊയ്തീന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ