എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി ഗവേഷക വിദ്യാർത്ഥിനി

എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെ സമരം തുടരുന്ന ഗവേഷക വിദ്യാർത്ഥിനി. 2014ൽ ഒരു ഗവേഷകൻ കയറിപ്പിടിക്കാൻ ശ്രമിച്ചു. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലർ സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത് എന്ന് വിദ്യാർത്ഥിനി പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. മറ്റൊരു സർവകലാശാല ജീവനക്കാരന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും ഭയം കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും വിദ്യാർത്ഥിനി പറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. നന്ദകുമാർ കളരിക്കലിനെ പുറത്താക്കില്ലെന്ന് വൈസ് ചാൻസലർ സാബു തോമസ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണ്. ഗവേഷണം പൂർത്തിയാക്കാൻ വിദ്യാർത്ഥിനിക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു.

എന്നാൽ വൈസ് ചാൻസലറെ വിശ്വാസമില്ലെന്നും ഗവേഷണം തുടരാൻ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിൽ വിശ്വാസമില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. നന്ദകുമാർ കളരിക്കലിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവുള്ളതായി അറിയില്ല. സസ്പെൻഡ് ചെയ്ത നന്ദകുമാറിനെ തിരിച്ചെടുത്ത സർവകലാശാല നടപടി ശരിയല്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതിയും എസ്.സി എസ്.ടി കമ്മീഷനും ഇടപെട്ടിരുന്നു. എന്നിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർവകലാശാല തയ്യാറാകാതെ വന്നതോടെയാണ് വിദ്യാർത്ഥിനി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

കഴിഞ്ഞ മാസം 29-ാം തിയതിയാണ് വിദ്യാർത്ഥിനി നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് പരാതി. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് വിദ്യാർത്ഥിനിയുടെ തീരുമാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ