എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി ഗവേഷക വിദ്യാർത്ഥിനി

എം.ജി സർവകലാശാലയിൽ ലൈംഗിക അതിക്രമം നേരിട്ടതായി സർവകലാശാലയിലെ ജാതി വിവേചനത്തിനെതിരെ സമരം തുടരുന്ന ഗവേഷക വിദ്യാർത്ഥിനി. 2014ൽ ഒരു ഗവേഷകൻ കയറിപ്പിടിക്കാൻ ശ്രമിച്ചു. അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലർ സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സാബു തോമസ് സ്വീകരിച്ചത് എന്ന് വിദ്യാർത്ഥിനി പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. മറ്റൊരു സർവകലാശാല ജീവനക്കാരന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും ഭയം കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും വിദ്യാർത്ഥിനി പറഞ്ഞതായാണ് റിപ്പോർട്ട്.

അതേസമയം വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. നന്ദകുമാർ കളരിക്കലിനെ പുറത്താക്കില്ലെന്ന് വൈസ് ചാൻസലർ സാബു തോമസ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണ്. ഗവേഷണം പൂർത്തിയാക്കാൻ വിദ്യാർത്ഥിനിക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു.

എന്നാൽ വൈസ് ചാൻസലറെ വിശ്വാസമില്ലെന്നും ഗവേഷണം തുടരാൻ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിൽ വിശ്വാസമില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. നന്ദകുമാർ കളരിക്കലിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവുള്ളതായി അറിയില്ല. സസ്പെൻഡ് ചെയ്ത നന്ദകുമാറിനെ തിരിച്ചെടുത്ത സർവകലാശാല നടപടി ശരിയല്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

വിദ്യാർത്ഥിനിയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതിയും എസ്.സി എസ്.ടി കമ്മീഷനും ഇടപെട്ടിരുന്നു. എന്നിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർവകലാശാല തയ്യാറാകാതെ വന്നതോടെയാണ് വിദ്യാർത്ഥിനി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

കഴിഞ്ഞ മാസം 29-ാം തിയതിയാണ് വിദ്യാർത്ഥിനി നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് പരാതി. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് വിദ്യാർത്ഥിനിയുടെ തീരുമാനം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി