രാജ്ഭവനിലെ പൂജാമുറി വൃത്തിയാക്കാനും വിളക്ക് കത്തിക്കാനും ഒരു മുസ്ലിം വേണ്ടി വന്നു: ഹരി എസ്. കര്‍ത്താ

രാജ്ഭവനില്‍ മാറാല പിടിച്ച് കിടന്നിരുന്ന പൂജാമുറി തുറന്ന് വൃത്തിയാക്കി വിളക്കുകൊളുത്തിയത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി എത്തിയതിന് ശേഷമാണെന്ന് ഗവര്‍ണറുടെ അഡീഷണല്‍ പഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്താ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്ന 140 വര്‍ഷത്തിലേറെ പഴക്കമുള്ള രാജ്ഭവനില്‍ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അത് അടഞ്ഞു കിടക്കുകയായിരുന്നു. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ആ മുറി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന മുസ്ലിം ഗവര്‍ണര്‍ വന്നപ്പോള്‍ തുറന്ന് വൃത്തിയാക്കി. ദിവസവും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്കു കൊളുത്തുന്നുണ്ട്. വിളക്കു കൊളുത്താനായി പ്രത്യേകം ഒരാളെ ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

എത്രയോ ഹിന്ദു ഗവര്‍ണര്‍മാര്‍ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവനില്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ പൂജാമുറി വൃത്തിയാക്കുവാനും വിളക്ക് കൊളുത്തുവാനും ഒരു മുസല്‍മാന്‍ വേണ്ടി വന്നു. ഹിന്ദുത്വവുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പല അവസരങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ പലപ്പോഴുംശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാന്‍, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സൂക്തങ്ങളും അവരുടെ ഛായാചിത്രങ്ങളും ഉപയോഗിക്കാറുണ്ട്. കോണ്‍ഗ്രസുകാരും ഇങ്ങനെ ചെയ്യാറുണ്ട്. വാസ്തവത്തില്‍ അത് രാഷ്ട്രീയ ഹിന്ദുത്വമാണെന്നും ഹിന്ദുത്വ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ കണ്ണുവച്ചു കൊണ്ടാകരുതെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ