രാജ്ഭവനിലെ പൂജാമുറി വൃത്തിയാക്കാനും വിളക്ക് കത്തിക്കാനും ഒരു മുസ്ലിം വേണ്ടി വന്നു: ഹരി എസ്. കര്‍ത്താ

രാജ്ഭവനില്‍ മാറാല പിടിച്ച് കിടന്നിരുന്ന പൂജാമുറി തുറന്ന് വൃത്തിയാക്കി വിളക്കുകൊളുത്തിയത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി എത്തിയതിന് ശേഷമാണെന്ന് ഗവര്‍ണറുടെ അഡീഷണല്‍ പഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്താ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്ന 140 വര്‍ഷത്തിലേറെ പഴക്കമുള്ള രാജ്ഭവനില്‍ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അത് അടഞ്ഞു കിടക്കുകയായിരുന്നു. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ആ മുറി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന മുസ്ലിം ഗവര്‍ണര്‍ വന്നപ്പോള്‍ തുറന്ന് വൃത്തിയാക്കി. ദിവസവും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്കു കൊളുത്തുന്നുണ്ട്. വിളക്കു കൊളുത്താനായി പ്രത്യേകം ഒരാളെ ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

എത്രയോ ഹിന്ദു ഗവര്‍ണര്‍മാര്‍ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവനില്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ പൂജാമുറി വൃത്തിയാക്കുവാനും വിളക്ക് കൊളുത്തുവാനും ഒരു മുസല്‍മാന്‍ വേണ്ടി വന്നു. ഹിന്ദുത്വവുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പല അവസരങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ പലപ്പോഴുംശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാന്‍, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സൂക്തങ്ങളും അവരുടെ ഛായാചിത്രങ്ങളും ഉപയോഗിക്കാറുണ്ട്. കോണ്‍ഗ്രസുകാരും ഇങ്ങനെ ചെയ്യാറുണ്ട്. വാസ്തവത്തില്‍ അത് രാഷ്ട്രീയ ഹിന്ദുത്വമാണെന്നും ഹിന്ദുത്വ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ കണ്ണുവച്ചു കൊണ്ടാകരുതെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

Latest Stories

തമിഴ്‌നാട് ബിജെപി സഖ്യം ഭരിക്കും; അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റം ഉണ്ടാകും; അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു; ദരിദ്രര്‍ക്കുള്ള ഭക്ഷണം സ്റ്റാലിന്‍ നിഷേധിച്ചുവെന്ന് അമിത് ഷാ

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരെ പുകഞ്ഞു ലോസ് ആഞ്ചല്‍സ്; തെരുവില്‍ പ്രതിഷേധവുമായി ജനങ്ങള്‍, സൈനിക വിന്യാസവുമായി പ്രസിഡന്റ് ട്രംപ്

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിരണ്ടോടിയ പോത്തിനുനേരെ വെടിവെച്ചു; കൊണ്ടത് നാട്ടുകാര്‍ക്ക്; പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്

'ചേച്ചി ടാക്‌സ് വെട്ടിക്കാനല്ലേ പറഞ്ഞത്, അതല്ലേ ചെയ്തുള്ളൂ', എന്നാണ് ആരോപണം, ബുദ്ധി കൂടി അവര്‍ കോള്‍ പുറത്തുവിട്ടതോടെ എന്റെ സത്യസന്ധത തെളിഞ്ഞു: ദിയ കൃഷ്ണ

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും തള്ളി കേന്ദ്രസർക്കാർ

കോഴിക്കോട് തീരത്തിനടുത്ത്‌ ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു, അപകടം കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ വിദ്യാർത്ഥിയുടെ മരണം; വഴിക്കടവിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും എൽഡിഎഫും, പരസ്പരം കുറ്റപ്പെടുത്തി പാർട്ടികൾ

വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ; അധികൃതർ അറിഞ്ഞത് രണ്ട് ദിവസങ്ങൾക്ക് ശേഷം

യഥാര്‍ഥ മണ്ടന്‍ നിങ്ങളാണ്..; അനുരാഗ് കശ്യപിനെതിരെ ഏക്ത കപൂര്‍, 'അമ്മായിയമ്മ-മരുമകള്‍' പരിഹസിച്ചതില്‍ വിമര്‍ശനം

'ഇന്ത്യയിൽ ജാതി ഇല്ലെങ്കിൽ, നരേന്ദ്ര മോദി എങ്ങനെയാണ് ഒബിസി ആയത്?'; ബിജെപിക്ക് ഒരിക്കലും യഥാർത്ഥ ജാതി സെൻസസ് നടത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി