രാജ്ഭവനിലെ പൂജാമുറി വൃത്തിയാക്കാനും വിളക്ക് കത്തിക്കാനും ഒരു മുസ്ലിം വേണ്ടി വന്നു: ഹരി എസ്. കര്‍ത്താ

രാജ്ഭവനില്‍ മാറാല പിടിച്ച് കിടന്നിരുന്ന പൂജാമുറി തുറന്ന് വൃത്തിയാക്കി വിളക്കുകൊളുത്തിയത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി എത്തിയതിന് ശേഷമാണെന്ന് ഗവര്‍ണറുടെ അഡീഷണല്‍ പഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്താ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്ന 140 വര്‍ഷത്തിലേറെ പഴക്കമുള്ള രാജ്ഭവനില്‍ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അത് അടഞ്ഞു കിടക്കുകയായിരുന്നു. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ആ മുറി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന മുസ്ലിം ഗവര്‍ണര്‍ വന്നപ്പോള്‍ തുറന്ന് വൃത്തിയാക്കി. ദിവസവും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്കു കൊളുത്തുന്നുണ്ട്. വിളക്കു കൊളുത്താനായി പ്രത്യേകം ഒരാളെ ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

എത്രയോ ഹിന്ദു ഗവര്‍ണര്‍മാര്‍ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവനില്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ പൂജാമുറി വൃത്തിയാക്കുവാനും വിളക്ക് കൊളുത്തുവാനും ഒരു മുസല്‍മാന്‍ വേണ്ടി വന്നു. ഹിന്ദുത്വവുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പല അവസരങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ പലപ്പോഴുംശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാന്‍, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സൂക്തങ്ങളും അവരുടെ ഛായാചിത്രങ്ങളും ഉപയോഗിക്കാറുണ്ട്. കോണ്‍ഗ്രസുകാരും ഇങ്ങനെ ചെയ്യാറുണ്ട്. വാസ്തവത്തില്‍ അത് രാഷ്ട്രീയ ഹിന്ദുത്വമാണെന്നും ഹിന്ദുത്വ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ കണ്ണുവച്ചു കൊണ്ടാകരുതെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി