രാജ്ഭവനിലെ പൂജാമുറി വൃത്തിയാക്കാനും വിളക്ക് കത്തിക്കാനും ഒരു മുസ്ലിം വേണ്ടി വന്നു: ഹരി എസ്. കര്‍ത്താ

രാജ്ഭവനില്‍ മാറാല പിടിച്ച് കിടന്നിരുന്ന പൂജാമുറി തുറന്ന് വൃത്തിയാക്കി വിളക്കുകൊളുത്തിയത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി എത്തിയതിന് ശേഷമാണെന്ന് ഗവര്‍ണറുടെ അഡീഷണല്‍ പഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്താ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്ന 140 വര്‍ഷത്തിലേറെ പഴക്കമുള്ള രാജ്ഭവനില്‍ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അത് അടഞ്ഞു കിടക്കുകയായിരുന്നു. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ആ മുറി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന മുസ്ലിം ഗവര്‍ണര്‍ വന്നപ്പോള്‍ തുറന്ന് വൃത്തിയാക്കി. ദിവസവും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്കു കൊളുത്തുന്നുണ്ട്. വിളക്കു കൊളുത്താനായി പ്രത്യേകം ഒരാളെ ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

എത്രയോ ഹിന്ദു ഗവര്‍ണര്‍മാര്‍ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവനില്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ പൂജാമുറി വൃത്തിയാക്കുവാനും വിളക്ക് കൊളുത്തുവാനും ഒരു മുസല്‍മാന്‍ വേണ്ടി വന്നു. ഹിന്ദുത്വവുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പല അവസരങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ പലപ്പോഴുംശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാന്‍, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സൂക്തങ്ങളും അവരുടെ ഛായാചിത്രങ്ങളും ഉപയോഗിക്കാറുണ്ട്. കോണ്‍ഗ്രസുകാരും ഇങ്ങനെ ചെയ്യാറുണ്ട്. വാസ്തവത്തില്‍ അത് രാഷ്ട്രീയ ഹിന്ദുത്വമാണെന്നും ഹിന്ദുത്വ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ കണ്ണുവച്ചു കൊണ്ടാകരുതെന്നും ഹരി എസ് കര്‍ത്താ പറഞ്ഞു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്