തമിഴ്‌നാട്ടിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു; സമീപത്ത് നിന്ന് ലഭിച്ചത് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും

തമിഴ്‌നാട്ടിലെ ദിണ്ടുഗല്ലില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ ആണ് കൊല്ലപ്പെട്ടത്. സാബുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്നായി സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എന്‍ഐഎയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാബു ജോണ്‍ തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു.

സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് സാബുവിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

Latest Stories

‘താനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല, തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു’; ജി കൃഷ്ണകുമാർ

'വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘം'; വിമർശിച്ച് എം വി ഗോവിന്ദൻ

അച്ഛന്‍ നായര്‍ ആണ്, അമ്മ ഈഴവ, ഭര്‍ത്താവ് ബ്രാഹ്‌മിണ്‍.. ഉത്തരം മുട്ടിയപ്പോള്‍ ജാതിക്കാര്‍ഡുമായി വരുന്നു..: ദിയ കൃഷ്ണ

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; 'സർക്കാരിനെ പഴിചാരാൻ ശ്രമിക്കുന്നു, രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുന്നു'; എ കെ ശശീന്ദ്രൻ

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; പ്രതി കുറ്റം സമ്മതിച്ചു, കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താൻ

'അവള്‍ കേരളത്തില്‍ നിന്നും വരുന്നതാണ്, മരത്തിന് പിന്നില്‍ നിന്നും വസ്ത്രം മാറിക്കൊള്ളും' എന്ന് പറഞ്ഞ് അധിക്ഷേപം, ബച്ചന്‍ സാര്‍ ഇടപെട്ടു: ശോഭന

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച, ഉണ്ണിയുടെ ആരോപണങ്ങള്‍ തെറ്റ്, വിപിനെതിരെ നടി പരാതി നല്‍കിയിട്ടില്ല.. പ്രശ്‌നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണന്‍

വീണ്ടും മഴ എത്തുന്നു, വരും ദിവസങ്ങളിൽ കനത്ത മഴ; അലേർട്ടുകൾ പ്രഖ്യാപിച്ചു