'ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി'; മൈക്ക് തകരാറിലായെങ്കിലും ഇത്തവണ പ്രകോപിതനായില്ല, തമാശയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ ധര്‍മ്മശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് പണിമുടക്കി. പക്ഷേ ദേഷ്യവും അസ്വസ്ഥതയും ഒന്നുമല്ല മുഖ്യമന്ത്രിക്കുണ്ടായ ഭാവം, സരസമായി വിഷയത്തെ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവരേയും ഞെട്ടിച്ചു. ”സാധാരണ ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി”യാണെന്നും നേരത്തേ തന്നെ തുടങ്ങിയതാണെന്നുമാണ് മുഖ്യമന്ത്രി മൈക്ക് തകരാറിലായപ്പോള്‍ പ്രതികരിച്ചത്.

തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴാണ് മൈക്കില്‍നിന്നു ശബ്ദം ഉയര്‍ന്നത്. പ്രസംഗം നിര്‍ത്തിയും തുടങ്ങിയും തടസ്സപ്പെട്ടെങ്കിലും മുഖ്യമന്ത്രി വിഷയം തമാശരീതിയില്‍ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ മൈക്കില്‍നിന്നു ശബ്ദം ഉയരാന്‍ തുടങ്ങിയിരുന്നു. ഇതോടെ പ്രസംഗം നിര്‍ത്തി. വീണ്ടും പ്രസംഗം ആരംഭിച്ചപ്പോഴും ശബ്ദം ഉയര്‍ന്നു. ഇതോടെയാണ് മൈക്കിന്റെ തകരാറിനെക്കുറിച്ചു സരസഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും മൈക്ക് ഓപ്പറേറ്ററുടെ അവസ്ഥയുമെല്ലാം പലകുറി വാര്‍ത്തയായിട്ടുണ്ട്. പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതുമൂലം പ്രകോപിതനായ മുഖ്യമന്ത്രിയുടെ ക്രുദ്ധനായ നോട്ടം ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. എന്നാല്‍ നിലവിലെ ഘട്ടത്തില്‍ സരസമായി പ്രതികരിച്ചു മുഖ്യമന്ത്രി മുന്‍സംഭവങ്ങളെ മറവിയിലേക്ക് തള്ളിയിട്ടു. എം.വി. ഗോവിന്ദന്‍ പ്രസംഗിച്ചപ്പോഴും മൈക്കില്‍നിന്ന് ശബ്ദം ഉയര്‍ന്നിരുന്നു.

നവകേരള സര്‍വേയുടെ യഥാര്‍ഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതില്‍ പ്രകോപിതരാകാതെ കാര്യങ്ങള്‍ വിവരിക്കണമെന്ന് മുഖ്യമന്ത്രി എടുത്തുപറയുന്നുണ്ടായിരുന്നു. എന്തായാലും മുഖ്യമന്ത്രി പ്രകോപിതനാകാതെ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അണികള്‍ക്ക് മൈക്ക് വിഷയത്തില്‍ കാണിച്ചുകൊടുത്തിട്ടുണ്ട്.

മൈക്ക് പ്രശ്‌നമുണ്ടാക്കിയെങ്കിലും പ്രസംഗത്തില്‍ മുഖ്യമന്ത്രി കടുപ്പിച്ചു തന്നെ നിന്നു. ലൈഫ് പദ്ധതി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പ്രസംഗത്തില്‍ ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണ്. അതില്‍ 2,300 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. 2016ല്‍ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. അതിന് പരിഹാരം കാണാന്‍ വേണ്ടിയാണ് ഹരിത കേരള മിഷന്‍ രൂപീകരിച്ചത്. പദ്ധതിയിലൂടെ സംസ്ഥാനത്ത് നല്ല മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം, സ്വരാജ് മാധ്യമ പുരസ്‌കാരം, ലൈഫ് മിഷന്‍ പുരസ്‌കാരം, ശുചിത്വ ഗ്രേഡിങ് പുരസ്‌കാരം എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.

Latest Stories

വയനാട് മാതൃക ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട താക്കോല്‍ദാനവും ഫെബ്രുവരി 25ന്; 178 വീടുകള്‍ കൈമാറും

'ആരും നിയമത്തിന് മുകളിലല്ല'; എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് വന്ന മുന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്റ്റില്‍

ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇല്ല, തൃപ്പൂണിത്തുറയില്‍ ഇനി മല്‍സരിക്കാനില്ലെന്ന് കെ ബാബു; ആറ് തവണ ജയിപ്പിച്ച മണ്ഡലം

ജില്ല സെക്രട്ടറിയേറ്റിലേക്ക് എടുത്തില്ല, പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; എല്‍ഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം

ഡോ പി എ ലളിത അവാര്‍ഡ് പാലിയം ഇന്ത്യയ്ക്കും ഡോ. സുരേഷിനും; സാന്ത്വന പരിചരണരംഗത്തെ മികച്ച സേവനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് പൂക്കോയ തങ്ങള്‍ ഹോസ്പിസിന്

ഈ തെരഞ്ഞെടുപ്പ്: കേരളത്തിന്റെ രാഷ്ട്രീയ ബാലൻസിനെ തകർക്കാനുള്ള നിശ്ശബ്ദ നീക്കം

അടിച്ച് എല്ലൊടിഞ്ഞില്ലെങ്കില്‍ ശിക്ഷയില്ല, ഭാര്യയേയും മക്കളേയും ഉപദ്രവിക്കാന്‍ പുരുഷനെ അനുവദിക്കുന്ന നിയമവുമായി താലിബാന്‍; 15 ദിവസത്തെ ശിക്ഷ ഭര്‍ത്താവിന് കിട്ടണമെങ്കില്‍ സ്ത്രീ ശരീരം പൂര്‍ണമായി മറച്ച് മുറിവ് കോടതിയില്‍ തെളിയിക്കണം; സംരക്ഷകനായി ഒരു പുരുഷന്‍ ഒപ്പമുണ്ടെങ്കില്‍ കോടതിയില്‍ പോവാം, താലിബാന്റെ വിസ്മയം

അഖിൽ മാരാർ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ നീക്കം?

കൈക്കൂലി ആരോപണം: പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം; നടപടി വയർലസിലൂടെ അറിയിച്ച് എസ്പി

'പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായി കണക്കുകൾ സൂക്ഷിക്കും'; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം