'ടവ്വലില്‍ പൊതിഞ്ഞ പണം പിന്നീട് ബാഗിലാക്കി; കെ. സുരേന്ദ്രനും ജാനുവിനും എതിരെ  പ്രസീത

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയില്‍ വെച്ച് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കുന്നത് താന്‍ നേരിട്ടു കണ്ടുവെന്നും അപ്പോള്‍ ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത പറയുന്നു.

ക്രെംബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തിയത്. ജാനുവിനെ കാണാനായി കെ സുരേന്ദ്രന്‍ ഹോട്ടല്‍ മുറിയിലെത്തി. ഈ സമയം റൂമില്‍ നിന്ന് ഞങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം പുറത്തേക്കിറങ്ങി. സുരേന്ദ്രന്‍ തിരിച്ചുപോയതിന് ശേഷം ജാനു ഉപയോഗിച്ചിരുന്ന ടവ്വലില്‍ പണം പൊതിഞ്ഞതായി കാണാനായി. പിന്നീടത് ബാഗിലേക്ക് മാറ്റി.’ എന്നും പ്രസീത പറഞ്ഞു.

നേരത്തെ പണം നല്‍കുന്നത് കണ്ടില്ലെന്ന മൊഴിയാണ് പ്രസീത നല്‍കിയിരുന്നത്. ഇത് കെ സുരേന്ദ്രനെതിരായ അന്വേഷണത്തെ ബാധിച്ചിരുന്നു. കേസില്‍ കെ സുരേന്ദ്രന്‍, സി കെ ജാനു, ജാനുവിന്റെ അസിസ്റ്റ്ന്റ് വിനീത, പ്രശാന്ത് മലവയല്‍ എന്നിവരുടെ ഫോണുകള്‍ പ്രധാന തെളിവായിരുന്നു. ഇവരുടെ ഫോണുകള്‍ ഒരേ സമയം കേടായതില്‍ ദുരൂഹതയുണ്ടെന്നും പ്രസീത ആരോപിച്ചു.

നിലവില്‍ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രന്‍ സികെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി