'ഓപ്പറേഷന്‍ സൈലന്‍സ്; ' കോഴിക്കോട് സൈലന്‍സര്‍ അള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്ക് എതിരെ നടപടി

കോഴിക്കോട് ‘ഓപ്പറേഷന്‍ സൈലന്‍സില്‍’ കുടുങ്ങി 36 വാഹനങ്ങള്‍. അനധികൃതമായി സൈലന്‍സര്‍ അള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തത്.ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് ജില്ലയില്‍ മാത്രം നടത്തിയ പരിശോധനയിലാണ് നടപടി.

ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാത്തവ ഉള്‍പ്പടെ 131 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,51,390 രൂപ പിഴയായി ഈടാക്കി. കോഴിക്കോട് ആര്‍.ടി.ഒ സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാഹനങ്ങളില്‍ അനധികൃതമായി സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ പിടികൂടാനാണ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പരിശോധന ശക്തമാക്കിയത്. ഇതിന് പുറമേ ഹാന്‍ഡില്‍ ബാറില്‍ മാറ്റങ്ങള്‍ വരുത്തുക, രൂപ മാറ്റം വരുത്തുക, ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക എന്നിവയിലും നടപടി ഉണ്ടാകും.

18ാം തിയതി വരെ പരിശോധന തുടരാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി