'പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക'; പരേതനായ പിതാവിന്റെ കടബാദ്ധ്യത വീട്ടാന്‍ പരസ്യം നല്‍കി മക്കള്‍

മരിച്ചു പോയ പിതാവിന്റെ കടബാദ്ധ്യത തീര്‍ക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കി മക്കള്‍. തിരുവനന്തപുരം സ്വദേശിയായിരുന്ന അബ്ദുള്ളയുടെ മക്കളാണ് ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിരിക്കുന്നത്.

‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക-നാസര്‍,’ എന്നാണ് പരസ്യം. ഈ പരസ്യം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.

1982ലാണ് അബ്ദുള്ള ഗള്‍ഫില്‍ പോയത്. അവിടെ ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. എന്നാല്‍ ഇടയ്ക്ക് അബ്ദുള്ളയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഒപ്പം ഒരു മുറിയില്‍ കഴിഞ്ഞിരുന്ന ലൂസിസ് അബ്ദുള്ളയ്ക്ക് പണം നല്‍കി സഹായിച്ചിരുന്നു. ഈ കടം വീട്ടുന്നതിന് ആയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 23 ന് 83കാരനായ അബ്ദുള്ള മരിച്ചു.

മരിക്കുന്നതിന് മുമ്പ് ലൂസിസിനെ കണ്ടെത്തി കടം വീട്ടണം എന്ന് അബ്ദുള്ള മക്കളോട് പറഞ്ഞിരുന്നു. ഇതിനായി നേരത്തെ നവമാധ്യമങ്ങള്‍ വഴിയും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് പിതാവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ലൂസിസിനെ കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പരസ്യം നല്‍കിയവര്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ