'അവതാരകന്മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസില്‍ നിന്നും തുടങ്ങിയിട്ടുണ്ട്, ജാഗ്രതെ', എം.എം മണി

സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് വാര്‍ത്ത അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം.മണി. ‘അവതാരകന്‍മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസില്‍ നിന്നും തുടങ്ങിയിട്ടുണ്ട്. ജാഗ്രതെ’ എന്നാണ് എം.എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ലോസ് ഏഞ്ചല്‍സില്‍ വച്ച് നടന്ന 94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തോട് ഉപമിച്ചാണ് എം.എം മണിയുടെ പരാമര്‍ശം.

അതേസമയം വിനു വി ജോണിന്റെ പരാമര്‍ശത്തിനെതിരെ ഏഷ്യാനെറ്റിന് മുന്നില്‍ ഇന്ന് സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധം നടത്തും. തിങ്കളാഴ്ച്ച വൈകിട്ട് എട്ട് മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വച്ചാണ് എളമരം കരീമിനെതിരെ വിനു വി ജോണ്‍ വിവാദ പരാമര്‍ശം നടത്തിയത്.

എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ ഇതായിരുന്നു വിനു വി. ജോണ്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

ഇത് ജനാധിപത്യവിരുദ്ധമാണെന്നും ചാനല്‍ മനപൂര്‍വ്വം തൊഴിലാളിവര്‍ഗ്ഗ നേതാക്കളെയും തൊഴിലാളികളെയും അപമാനിക്കുകയായിരുന്നു എന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ ആര്‍ ചന്ദ്രശേഖരന്‍, എളമരം കരീം, കെ പി രാജേന്ദ്രന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇടതുപക്ഷ എം.പിമാരും ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ചു.

ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ് അവതാരകന്‍ സംസാരിച്ചതെന്നും ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല ഈ പെരുമാറ്റമെന്നും അവര്‍ പ്രതികരിച്ചു. അങ്ങേയറ്റം അപലപനീയമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സമൂഹത്തോടും എളമരം കരീമിനോടും വിനു വി. ജോണ്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ