കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

അനാസ്ഥ മൂലം കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്ന പരാതിയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആകാമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഡെപ്യൂട്ടി ഡിഎംഒ ആണ് പ്രാഥമിക അന്വേഷണം നടത്തിയത്.

കുട്ടിയുടെ കൈയ്യിലേക്ക് രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയുണ്ടായി ഇതാണ് ് സാഹചര്യം സങ്കീര്‍ണ്ണമാക്കിയത്. സമാന സാഹചര്യങ്ങളില്‍ രക്തയോട്ടം നിലയ്ക്കുന്ന സ്ഥിതി സാധാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് സമര്‍പ്പിച്ചു. ഡിഎച്ച്എസ് ല്‍ നിന്നുള്ള പ്രത്യേക സംഘം പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ ആണ് മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുല്‍ത്താനെ ചികില്‍സിച്ച എല്ലു രോഗ വിദഗ്ദന്‍ ഡോ. വിജുമോനെതിരെയാണ് പിതാവിന്റെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തത്.

ഒക്ടോബര്‍ 30 നാണ് ഫുട്‌ബോള്‍ കളിക്കിടെ വീണ് പരിക്കേറ്റ സുല്‍ത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുല്‍ത്താന്റെ കൈയ്യിന്റെ എല്ല് പൊട്ടിയിരുന്നു. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എക്‌സ്-റേ മെഷീന്‍ കേടായിരുന്നതിനെ തുടര്‍ന്ന് കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ പോയി. എക്‌സ്-റേ എടുത്ത് വീണ്ടും തലശ്ശേരി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് കൈ സ്‌കെയില്‍ ഇട്ട് കെട്ടി. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോ. വിജുമോന്‍ അടുത്ത ദിവസം ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

നവംബര്‍ ഒന്നിന് സുല്‍ത്താന്റെ കൈ നിറം മാറിത്തുടങ്ങി. തുടര്‍ന്ന് ഡോ. വിജുമോന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടല്‍ പരിഹരിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സ കിട്ടിയില്ലെന്നും ഒടിഞ്ഞ കൈ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് കുടുംബം കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം