ആത്മകഥയില്‍ പിണറായിയെയും കോലിയക്കോടിനെയും വിമര്‍ശിച്ചു, പിരപ്പന്‍കോട് മുരളിയെ സി.പി.എം പുറത്താക്കും,

മുന്‍ എം എല്‍ എയും , എഴുത്തുകാരനും, നാടകകൃത്തും കെ എസ് വൈ എഫിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ പിരപ്പന്‍കോട് മുരളിയെ സി പി എം പുറത്താക്കും. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം നേതാവ്് കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമെതിരെ അതിനിശിതമായ വിമര്‍ശനവും ഗുരുതര വെളിപ്പെടുത്തലും തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സി പി എമ്മില്‍ നിന്ന് മുരളിയെ പുറത്താക്കാന്‍ തിരുമാനിച്ചത്. ആത്മകഥ പ്രസിദ്ധികരിച്ചിരിക്കുന്ന പ്രസാധകന്‍ മാസിക പിണറായിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പി.ആര്‍.ഡി ഉദ്യോഗസ്ഥര്‍ ക്ലിഫ് ഹൗസിലെത്തിച്ചു. എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് പിണറായി വിജയനും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ അഴിച്ച് വിട്ടിരിക്കുന്നത്് . രണ്ട് തവണ വാമനപുരം മണ്ഡലത്തില്‍ നിന്ന് സി പി എം ടിക്കറ്റില്‍ എം എല്‍ എ ആയ ആളാണ് പിരപ്പന്‍ കോട് മുരളി

നാല്‍പ്പത് ലക്കങ്ങള്‍ പിന്നിട്ടു കഴിഞ്ഞ ആത്മകഥയില്‍ സി.പി.എം. ജീര്‍ണതയില്‍ പിണറായിയും കോലിയക്കോട് കൃഷ്ണന്‍നായരും വഹിച്ച പങ്കിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രസാധകന്‍ മാസികയിലെ പിരപ്പന്‍കോടിന്റെ വെളിപ്പെടുത്തല്‍ പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ സി.പി.എം പ്രതിരോധത്തിലായി. ഇതോടെ ആത്മകഥ എഴുത്ത് നിറുത്തണമെന്നാവശ്യവുമായി പിരപ്പന്‍കോട് മുരളിയെ സമീപിച്ചിരിക്കുകയാണ സി.പി.എം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സി.പി.എം ജില്ലാ കമ്മറ്റി പിരപ്പന്‍കോട് മുരളിയെ സമീപിച്ചത്. ആത്മകഥ എഴുത്ത് തുടരുമെന്നും ഒരു കാരണവശാലും എഴുത്ത് നിറുത്തില്ലെന്നും ജില്ലാ കമ്മറ്റിക്ക് പിരപ്പന്‍കോട് മുരളി മറുപടി നല്‍കി. ഇതിനെ തുടര്‍ന്നാണ് പിരപ്പന്‍കോട് മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പിഎം തീരുമാനിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം പിരപ്പന്‍കോട് മുരളിക്കെതിരെ നടപടിയുണ്ടാകും.

പിണറായി – വി എസ് പോരിനിടയില്‍ തെറിച്ചു പോയതാണ് പിരപ്പന്‍കോടിന്റെ രാഷ്ട്രീയ ഭാവി. കോലിയക്കോട് കൃഷ്ണന്‍ നായരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളേയും, തനിക്കെതിരായി നടത്തിയ കുത്തിത്തിരിപ്പുകളെയുമെല്ലാം കുറിച്ച് ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. ഇതെല്ലാം ചെന്ന് തറക്കുന്നത് പിണറായിയിലേക്കും, കോലിയക്കോടിലേക്കുമാണെന്നതാണ് സി പി എമ്മിനെ രോഷം കൊള്ളിക്കുന്നത്്്. പ്രസാധകന്റെ പുതിയ ലക്കത്തില്‍ വന്ന വിവരങ്ങളാണ് വിവാദമായത്.

പ്രസാധകന്റെ അടുത്ത ലക്കത്തിലെ പിരപ്പന്‍കോട് മുരളിയുടെ ആത്മകഥയുടെ ഭാഗം പുറത്ത് വരുന്നതിന് മുമ്പ് പിരപ്പന്‍ കോടി നെ പുറത്താക്കണം എന്നാണ് പാര്‍ട്ടി തിരുമാനം . വി.എസ് അച്യുതാനന്ദന് ഏറ്റവും വേരോട്ടമുള്ള എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം അതിന് അനുയോജ്യമല്ല എന്നത് കൊണ്ട് തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കുകയാണ് സി പിഎം നേതൃത്വം

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ