കോവിഡ് മുന്നറിയിപ്പ് ലംഘിച്ച് ചാണകമെറിഞ്ഞ്  ആയിരങ്ങൾ തെരുവിൽ !

ആന്ധ്രാ കർണൂൽ ജില്ലയിലെ കൈരൂപ്പ ഗ്രാമത്തിൽ  “പെഡ്ഡനുഗുലാട്ട” എന്നറിയപ്പെടുന്ന ഉത്സവച്ചടങ്ങാണ് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ   ഏപ്രിൽ 14 ബുധനാഴ്ച  കൊണ്ടാടിയത്. വരുന്ന 27 മുതൽ 30 വരെ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന കുംഭമേളയ്ക്കു ശേഷം രോഗത്തിന്റെ സാംക്രമികത എത്രയാകുമെന്ന്  ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുമ്പോൾ ഇത്തരം കൂട്ടം ചേരലുകളും അതുപോലെ തന്നെ അപകടം പിടിച്ചതാണ്. ചാണകം പരസ്പരം എറിയുന്നത് ചടങ്ങിന്റെ ഭാഗമാണ്.

വീഡിയോയിൽ നിരവധി വൃദ്ധജനങ്ങളെയും കാണാം എന്നതാണ് ഏറെ ദയനീയം. മുന്നറിയിപ്പുകൾ അവഗണിച്ചാണ് അധികൃതർ ഉത്സവത്തിന് അനുമതി നൽകിയത്.

പ്രാദേശികമായ ഒരു ഐതിഹ്യമാണ് ഇതിനുപിന്നിൽ.  ലിംഗായത്ത് സമുദായക്കാരനായ  വീരഭദ്രസ്വാമി കലികാദേവി എന്ന  ദളിത് യുവതിയെ പ്രണയിച്ചതിന്റെ ഓർമ്മയാണ് ചടങ്ങ്. ലിംഗായത്തുകളും റെഡ്ഢിമാരും മുസ്ലിങ്ങളും വീരഭദ്രനു വേണ്ടി ഒരു ഭാഗത്തും ദളിതരും കുറുമരും യാദവരും കലികാ ദേവിക്കു വേണ്ടി മറുഭാഗത്തും നിന്നുകൊണ്ട് പരസ്പരമാണ് ചാണകവറളികൾ  എറിയുക. ഒടുവിൽ പുരോഹിതന്മാർ ഇരു മൂർത്തികളുടെയും വിവാഹം നടത്തുകയും ചെയ്യുന്നു.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ