ba2

പ്രഹേളികയായി ബി.എ 2; ഗൗരവത്തോടെ ഗവേഷകർ

ഇന്ത്യയിൽ ഉൾപ്പെടെ പടർന്നുപിടിക്കുന്ന ബിഎ.2 എന്ന ഒമിക്രോൺ ഉപവിഭാഗത്തെ ഗൗരവത്തോടെ കണ്ട് ഗവേഷകർ.ആർടിപിസിആർ പരിശോധനയിൽ, ഒറ്റനോട്ടത്തിൽ ഡെൽറ്റയെന്നു തോന്നിക്കും. എന്നാൽ, സംഗതി ഒമിക്രോൺ വകഭേദമാണ്. ഈ പ്രത്യേകത കാരണം ഒമിക്രോണിന്റെ നിഗൂഢ പതിപ്പായാണ് ബിഎ.2നെ പരിഗണിക്കുന്നത്.

ആർടിപിസിആർ പരിശോധനയിൽ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ് ജീൻ) അസാന്നിധ്യം ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡാണു ബാധിച്ചതെന്ന സൂചന നൽകുമായിരുന്നു. എന്നാൽ, ബിഎ.2 വഴിയുള്ള കോവിഡ് ബാധയിൽ എസ് ജീനും പ്രകടമാണ്. ബിഎ.1 വിഭാഗത്തെക്കാൾ കൂടുതൽ ജനിതക മാറ്റങ്ങൾ ബിഎ.2ൽ ഉണ്ട്. ഇതിൽ 20 എണ്ണം വൈറസിനെ കോശങ്ങളിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിലാണ്.

തുടക്കത്തിൽ കണ്ടെത്തിയ ഒമിക്രോൺ കേസുകൾ ബിഎ.1 വിഭാഗമായിരുന്നു. ഇതു ബാധിച്ചവർക്ക് ബിഎ.2 വഴി വീണ്ടും കോവിഡ് ബാധയുണ്ടാകുമോയെന്ന് സംശയമുണ്ട്. ഇന്ത്യ ഈ വാദത്തെ തള്ളിക്കളയുന്നു. രണ്ടും തമ്മിൽ കാര്യമായ പൊരുത്തങ്ങൾ ഉള്ളതുകൊണ്ട് വീണ്ടും വൈറസ് ബാധയേൽക്കില്ലെന്നാണു വാദം.

ഏഷ്യയിലും യൂറോപ്പിലും ബിഎ.2 വ്യാപകമാണ്. ഡെന്മാർക്കിൽ ഇതു മിന്നൽവേഗത്തിൽ പടർന്നു. ആകെ 54 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരിച്ചു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്