ശബരിമലയില്‍ സൗകര്യങ്ങള്‍ കൂട്ടണം; ഭക്തരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍

ശബരിമലയിലെ തിരക്കില്‍ സര്‍ക്കാരിനെയും ദേവസ്വം മന്ത്രിയെയും കുറ്റപ്പെടുത്തി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ ദേവസ്വംമന്ത്രിയുമായ ജി. സുധാകരന്‍. ശബരിമലയിലേക്ക് കൂടുതല്‍ ആളുകള്‍ വരരുതെന്ന് പറയാന്‍ കഴിയില്ല. തീര്‍ത്ഥാടകള്‍ കൂടിയെന്നു കുറ്റപ്പെടുത്തുകയല്ല, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡും പൊലീസും ഒത്തുചേര്‍ന്നാണ് എല്ലാ ചെയ്തത്. പൊലീസിനെ ഒഴിവാക്കണമെന്ന തരത്തിലുള്ള അഭിപ്രായം കേട്ടു. തെറ്റായ നിര്‍ദേശമാണത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ അനുഭവ സമ്പത്ത് പ്രധാനമാണ്. പ്രസിഡന്റും അംഗങ്ങളും കഴിയുന്നത്ര സമയം ശബരിമലയില്‍ ഉണ്ടാകണമെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം, ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന പ്രചാരണം ചിലയാളുകള്‍ നടത്തുന്നതായി മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ശബരിമല വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുള്ള നീക്കം നടക്കുന്നത്. നിലയ്ക്കലില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് കൂടിയതാണ് വിഷയമായത്. മുന്‍പും ഇതേ പോലെ തിരക്ക് സംഭവിച്ചിട്ടുണ്ട്. തീര്‍ഥാടകരില്‍ 30% പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരുമാണ്.

ഇവര്‍ ദര്‍ശനം നടത്തുമ്പോള്‍ അധികം സമയം വേണ്ടി വരുന്നുണ്ട്. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണവും കൂടി. നിലയ്ക്കലിലടക്കം കൂടുതല്‍ ഇടത്താവളങ്ങള്‍ സൃഷ്ടിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലം വനഭൂമിയാണ്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു പരിമിതികള്‍ ഉണ്ട്. ഭക്തര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സ്ഥലം കുറവാണ്.

വനം വകുപ്പിന്റെ തടസ്സങ്ങള്‍ ഏറെയാണ്. വിമര്‍ശനങ്ങളോടു അസഹിഷ്ണുതയില്ല. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു തീര്‍ഥാടകര്‍ക്കൊപ്പമാണ് മന്ത്രി പമ്പയിലെത്തിയത്. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സന്നിധാനത്തേക്കു പോയി.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി