ശബരിമലയില്‍ സൗകര്യങ്ങള്‍ കൂട്ടണം; ഭക്തരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍

ശബരിമലയിലെ തിരക്കില്‍ സര്‍ക്കാരിനെയും ദേവസ്വം മന്ത്രിയെയും കുറ്റപ്പെടുത്തി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ ദേവസ്വംമന്ത്രിയുമായ ജി. സുധാകരന്‍. ശബരിമലയിലേക്ക് കൂടുതല്‍ ആളുകള്‍ വരരുതെന്ന് പറയാന്‍ കഴിയില്ല. തീര്‍ത്ഥാടകള്‍ കൂടിയെന്നു കുറ്റപ്പെടുത്തുകയല്ല, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡും പൊലീസും ഒത്തുചേര്‍ന്നാണ് എല്ലാ ചെയ്തത്. പൊലീസിനെ ഒഴിവാക്കണമെന്ന തരത്തിലുള്ള അഭിപ്രായം കേട്ടു. തെറ്റായ നിര്‍ദേശമാണത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ അനുഭവ സമ്പത്ത് പ്രധാനമാണ്. പ്രസിഡന്റും അംഗങ്ങളും കഴിയുന്നത്ര സമയം ശബരിമലയില്‍ ഉണ്ടാകണമെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം, ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന പ്രചാരണം ചിലയാളുകള്‍ നടത്തുന്നതായി മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ശബരിമല വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുള്ള നീക്കം നടക്കുന്നത്. നിലയ്ക്കലില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് കൂടിയതാണ് വിഷയമായത്. മുന്‍പും ഇതേ പോലെ തിരക്ക് സംഭവിച്ചിട്ടുണ്ട്. തീര്‍ഥാടകരില്‍ 30% പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരുമാണ്.

ഇവര്‍ ദര്‍ശനം നടത്തുമ്പോള്‍ അധികം സമയം വേണ്ടി വരുന്നുണ്ട്. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണവും കൂടി. നിലയ്ക്കലിലടക്കം കൂടുതല്‍ ഇടത്താവളങ്ങള്‍ സൃഷ്ടിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലം വനഭൂമിയാണ്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു പരിമിതികള്‍ ഉണ്ട്. ഭക്തര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സ്ഥലം കുറവാണ്.

വനം വകുപ്പിന്റെ തടസ്സങ്ങള്‍ ഏറെയാണ്. വിമര്‍ശനങ്ങളോടു അസഹിഷ്ണുതയില്ല. തിരുത്തേണ്ടതാണെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു തീര്‍ഥാടകര്‍ക്കൊപ്പമാണ് മന്ത്രി പമ്പയിലെത്തിയത്. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം സന്നിധാനത്തേക്കു പോയി.

Latest Stories

'വിവാഹം കഴിച്ചതുകൊണ്ടല്ല അഭിനയിക്കാത്തത്' സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെ കുറിച്ച് മാളവിക ജയറാം

'ആരായാലും വിട്ടുവീഴ്ചയില്ലാത്ത സമീപനം, പരാതി ഗൗരവമായി പരിശോധിച്ച് നടപടി എടുക്കും'; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശൻ

'ഭരണഘടനാ ഭേദഗതി ബിൽ ബിജെപി ഇതര സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രം, ബില്ലിനെതിരെ പ്രതിഷേധം ഉയരണം'; മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, കടുപ്പിച്ച് ഹൈക്കമാൻഡ്; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി